കൊച്ചി: ആലപ്പുഴ ജില്ല കളക്ടര്‍ ടിവി അനുപമയ്ക്ക് തുറന്ന കത്തെഴുതി സമരം ചെയ്യുന്ന നഴ്‍സ്‍. ആലപ്പുഴ, ചേര്‍ത്തല കെവിഎം ആശുപത്രി മാനേജ്‍മെന്‍റിന് എതിരെ സമരം ചെയ്യുന്ന ജിജി ജേക്കബ് എന്ന നഴ്‍സാണ് ഫേസ്‍ബുക്കിലൂടെ തുറന്ന കത്ത് എഴുതിയത്.
പുറമ്പോക്കിലുള്ള സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് സമരക്കാര്‍ക്ക് ചേര്‍ത്തല പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് അനുപമയെ അഭിസംബോധന ചെയ്‍ത്‍ ഇവര്‍ കത്തെഴുതിയത്.
സോഷ്യല്‍ മീഡിയയില്‍ നഴ്‍സുമാരുടെ യൂണിയനുകളും സമരത്തെ പിന്തുണയ്ക്കുന്നവരും ഈ കത്ത് വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.
കെവിഎം ആശുപത്രിയിലെ സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ നഴ്‍സുമാര്‍ക്കൊപ്പം നിന്ന അനുപമ, പിന്നീട് ഇതേ പിന്തുണ നല്‍കിയില്ലെന്ന് കത്തില്‍ ആരോപിക്കുന്നു.
"ഞങ്ങൾക്ക് പക്ഷെ ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല വലിയ സ്വാധീനം ഉള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടറെ മുഖത്തു നോക്കി അപമാനിച്ച ,വെല്ലു വിളിച്ച തൊഴിൽ നിയമങ്ങൾ ധിക്കരിക്കുന്ന കെ വി എം ആശുപത്രി അധികൃതർക്കെതിരെ പിന്നെ എന്ത് കൊണ്ട് കളക്ടറുടെ നാവു പൊങ്ങുന്നില്ല" കത്തില്‍ ചോദിക്കുന്നു.
ഭക്ഷ്യവകുപ്പില്‍ ആയിരുന്നപ്പോള്‍ ഭക്ഷ്യോല്‍പ്പാദന കമ്പനി 'നിറപറ' യ്ക്കും ആലപ്പുഴയില്‍ കായല്‍ കൈയേറിയെന്ന് ആരോപിക്കുന്ന മുന്‍ ഇടതുമന്ത്രി തോമസ് ചാണ്ടിയ്ക്കും എതിരെ എടുത്ത നടപടികളിലൂടെ അനുപമയ്ക്ക് പൊതുശ്രദ്ധ ലഭിച്ചിരുന്നു.
പുറമ്പോക്കിലുള്ള സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് സമരക്കാര്‍ക്ക് ചേര്‍ത്തല പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് അനുപമയെ അഭിസംബോധന ചെയ്‍ത്‍ ഇവര്‍ കത്തെഴുതിയത്.
സോഷ്യല്‍ മീഡിയയില്‍ നഴ്‍സുമാരുടെ യൂണിയനുകളും സമരത്തെ പിന്തുണയ്ക്കുന്നവരും ഈ കത്ത് വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.
കെവിഎം ആശുപത്രിയിലെ സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ നഴ്‍സുമാര്‍ക്കൊപ്പം നിന്ന അനുപമ, പിന്നീട് ഇതേ പിന്തുണ നല്‍കിയില്ലെന്ന് കത്തില്‍ ആരോപിക്കുന്നു.
"ഞങ്ങൾക്ക് പക്ഷെ ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല വലിയ സ്വാധീനം ഉള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടറെ മുഖത്തു നോക്കി അപമാനിച്ച ,വെല്ലു വിളിച്ച തൊഴിൽ നിയമങ്ങൾ ധിക്കരിക്കുന്ന കെ വി എം ആശുപത്രി അധികൃതർക്കെതിരെ പിന്നെ എന്ത് കൊണ്ട് കളക്ടറുടെ നാവു പൊങ്ങുന്നില്ല" കത്തില്‍ ചോദിക്കുന്നു.
ഭക്ഷ്യവകുപ്പില്‍ ആയിരുന്നപ്പോള്‍ ഭക്ഷ്യോല്‍പ്പാദന കമ്പനി 'നിറപറ' യ്ക്കും ആലപ്പുഴയില്‍ കായല്‍ കൈയേറിയെന്ന് ആരോപിക്കുന്ന മുന്‍ ഇടതുമന്ത്രി തോമസ് ചാണ്ടിയ്ക്കും എതിരെ എടുത്ത നടപടികളിലൂടെ അനുപമയ്ക്ക് പൊതുശ്രദ്ധ ലഭിച്ചിരുന്നു.