ആപ്പ്ജില്ല

പ്രളയത്തിൽ ഇടുക്കിയ്ക്ക് രക്ഷകരായത് ഓഫ് റോഡ് ഡ്രൈവര്‍മാര്‍

ഉരുള്‍പൊട്ടലിൽ ഒറ്റപ്പെട്ട ഹൈറേഞ്ച് ഗ്രാമങ്ങളിലേയ്ക്ക് ദുരിതാശ്വാസവസ്തുക്കളുമായി എത്തിയത് ജീപ്പുകള്‍

Samayam Malayalam 28 Aug 2018, 3:33 pm
ഇടുക്കി: പ്രളയത്തെ മുങ്ങിയ ചെങ്ങന്നൂരിനെയും ആലുവയെയും വെള്ളത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് എടുത്ത് ഉയര്‍ത്തിയത് മത്സ്യത്തൊഴിലാളികളാണെങ്കിൽ ദുരിതക്കെടുതിയിൽ ഒറ്റപ്പെട്ട ഇടുക്കിയിലേയ്ക്ക് സഹായവുമായി എത്തിയത് ഒരു പറ്റം ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍. സംസ്ഥാനത്തെ താഴ്ന്ന മേഖലകളെ പ്രതിസന്ധിയിലാക്കിയത് കരകവിഞ്ഞൊഴുകിയ പുഴകളും വീടുകള്‍ വരെ മുങ്ങുന്ന വെള്ളപ്പൊക്കവുമായിരുന്നെങ്കിൽ ഇടുക്കിയിലെ ഗ്രാമങ്ങളെ ഒറ്റപ്പെടുത്തിയത് തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമായിരുന്നു.
Samayam Malayalam jeep


കനത്ത മഴയിൽ മണ്ണിടിഞ്ഞും റോഡ് തകര്‍ന്നും ഒറ്റപ്പെട്ട ഹൈറേഞ്ച് ഗ്രാമങ്ങളിലേയ്ക്ക് ദുരിതാശ്വാസസാധനങ്ങളുമായി ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍ ഓടിയെത്തി.

ഇടുക്കി എംപി ജോയ്സ് ജോർജിൻ്റെ ആവശ്യപ്രകാരം ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ച മുതൽ തങ്ങൾ പ്രവർത്തനം തുടങ്ങിയിരുന്നതായി കട്ടപ്പന ഓഫ് റോഡ്സ് ക്ലബ് ട്രഷറർ ടോണി മാത്യു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കീരിക്കര, ചെങ്കര, ചപ്പാത്ത്, വണ്ടിപ്പെരിയാർ, മ്ലാമല, പീരുമേട് തുടങ്ങിയ ഒറ്റപ്പെട്ട മേഖലകളിലേയ്ക്ക് തങ്ങൾ നേരത്തെ തന്നെ സേവനം ആരംഭിച്ചിരുന്നതായും മിക്ക ആദിവാസിക്കുടികളിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നുവെന്നും ടോണി പറഞ്ഞു.

ഏഴു ദിവസത്തെ ദൗത്യത്തിന്‍റെ ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളിൽ തന്നെ പ്രശ്നബാധിതമേഖലകളിൽ നിന്ന് ആളുകളെ ദുരിതാശ്വാസക്യാംപുകളിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാൻ ആരംഭിച്ചു.

നിരവധി ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഞങ്ങളുടെ വാഹനങ്ങളിൽ ഇതിനായുള്ള ഉപകരണങ്ങളെല്ലാം ഘടിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ ഞങ്ങളുടെ ഒരു വാഹനം കുഴിയിൽ താണപ്പോള്‍ രക്ഷയ്ക്കെത്തിയതും ഈ ഉപകരണങ്ങളായിരുന്നു. വാഹനങ്ങളില്‍ സ്നോര്‍ക്കൽ സംവിധാനം ഘടിപ്പിച്ചിരിക്കുന്നതു കൊണ്ട് ആഴമേറിയ വെള്ളക്കെട്ടിലൂടെ പോലും വാഹനമോടിക്കാം. ഞങ്ങളുടെ ടീമിലുള്ള നീന്തലിൽ വൈദഗ്ധ്യമുള്ള രണ്ടു പേര്‍ വെള്ളക്കെട്ടിലിറങ്ങി ആഴം പരിശോധിച്ച ശേഷമായിരിക്കും വാഹനങ്ങള്‍ ഇറക്കുക.
ടോണി പറഞ്ഞു.


ഇടുക്കിയിലെ പല ഒറ്റപ്പെട്ട പ്രദേശങ്ങളിലേയ്ക്കും ഞങ്ങള്‍ മുൻപും ജീപ്പുമായി പോയിട്ടുണ്ടെന്നത് ദൗത്യത്തിൽ സഹായകമായി. ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുക എന്നത് വലിയൊരു അനുഭവമാണെന്നും ടീമംഗമായ സച്ചിൻ വിൽസൺ പറഞ്ഞു.

പലപ്പോഴും തങ്ങളെ മറ്റുള്ളവര്‍ വെറുതെ പണം ചെലവാക്കി കറങ്ങി നടക്കുന്ന ഒരു സംഘം ആളുകള്‍ എന്ന രീതിയിലാണ് പരിഗണിക്കാറെന്നും എന്നാൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങളെക്കൊണ്ടാണ് പ്രയോജനമുണ്ടായതെന്നും ടോണി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ മൂലം ഒറ്റപ്പെട്ട മേഖലകളിലേയ്ക്ക് എത്തിപ്പെടാൻ വനംവകുപ്പിന്‍റെ കൈവശമുള്ള എസ്‍‍യുവികളും വ്യാപകമായി ഉപയോഗിച്ചു. സെക്ഷനിലെ എല്ലാ ജീപ്പുകളും ദുരന്തത്തിൽ ഉപകാരപ്പെട്ടെന്ന് മൂന്നാര്‍ ഡിവിഷണല്‍ ഓഫീസര്‍ നരേന്ദ്ര ബാബു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്