തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദത്തിൽ മന്ത്രി കെ ടി ജലീൽ വെട്ടിൽ. മന്ത്രി കെ ടി ജലീൽ അധികാരം ദുര്‍വിനിയോഗം ചെയ്ത് സര്‍വകലാശാലയിൽ ഇടപെട്ടെന്ന് വ്യക്തമാക്കി ഗവര്‍ണറുടെ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിവരം. മന്ത്രി കെ ടി ജലീൽ നടത്തിയത് നിയമവിരുദ്ധമായ ഇടപെടലാണെന്നാണ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കൊല്ലം ടി കെ എം കോളേജിലെ വിദ്യാര്‍ഥിയ്ക്കാണ് മന്ത്രി ഇടപെട്ട് മാര്‍ക്ക് നല്‍കിയതായി ആരോപണം ഉയര്‍ന്നത്. മെക്കാനിക്കൽ എൻജിനീയറിങ് കോഴ്സിലെ അഞ്ചാം സെമസ്റ്ററിൽ തോറ്റ വിദ്യാര്‍ഥിയ്ക്കായിരുന്നു മന്ത്രിയുടെ സഹായം. പഅഞ്ചാം സെമസ്റ്ററിലെ ഡൈനാമിക്സ് ഓഫ് മെഷീനറീസ് പരീക്ഷയ്ക്ക് ആദ്യം ലഭിച്ചത് 29 മാര്‍ക്ക് മാത്രമായിരുന്നു. പേപ്പര്‍ പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയപ്പോള്‍ 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാൻ ആവശ്യമായ 45 മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും മൂല്യനിര്‍ണ്ണയം നടത്താനായി അപേക്ഷിച്ചെങ്കിലും ഇത് ചട്ടവിരുദ്ധമായതിനാൽ അപേക്ഷ സര്‍വകലാശാല തള്ളുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥി മന്ത്രിയെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് 2018 ഫെബ്രുവരി 28ന് നടത്തിയ സര്‍വകലാശാല അദാലത്തിൽ പ്രത്യേക കേസായി വിഷയം പരിഗണിക്കുകയും അദാലത്തിൽ പങ്കെടുത്ത മന്ത്രി വീണ്ടും മൂല്യനിര്‍ണ്ണയം നടത്താൻ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഈ ശ്രമത്തിലാണ് വിദ്യാര്‍ഥി ബിടെക് പാസായത്.
Also Read: വിജി പഠിക്കും; സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും: മന്ത്രി കെ ടി ജലീൽ
എന്നാൽ വിദ്യാര്‍ഥിയ്ക്ക് നല്‍കിയത് മാനുഷിക പരിഗണനയുടെ പേരിലുള്ള സഹായം മാത്രമാണെന്നാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. മറ്റെല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് കുട്ടിയ്ക്ക് കിട്ടിയിരുന്നെന്നും ഇത് പരിഗണിച്ചാണ് താൻ പുനര്‍മൂല്യനിര്‍ണ്ണയം നടത്താൻ നിര്‍ദ്ദേശിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ ഗവര്‍ണ്ണറുടെ സെക്രട്ടറി തയ്യാറായിട്ടില്ല. മന്ത്രി അദാലത്തിൽ പങ്കെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ ചട്ടലംഘനമുണ്ടെന്നാണ് ഗവര്‍ണ്ണറുടെ ഓഫീസ് പറയുന്നത്. സര്‍വകലാശാല ചാൻസലറെ അറിയിക്കാതെയാണ് മന്ത്രി അദാലത്തിൽ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. സര്‍വകലാശാല വൈസ് ചാൻസലര്‍ക്കും വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
മന്ത്രി ഇടപെട്ട ശേഷം നടത്തിയ മൂല്യനിര്‍ണ്ണയത്തിൽ 16 മാര്‍ക്ക് അധികം നേടി 48 മാര്‍ക്കുമായാണ് വിദ്യാര്‍ഥി പരീക്ഷ ജയിച്ചത്. സംഭവത്തിൽ മന്ത്രി ഇടപെട്ടതിന്‍റെ തെളിവുകള്‍ സഹിതം സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയാണ് സെപ്റ്റംബര്‍ 21ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. അദാലത്തിൽ പ്രത്യേക കേസായി പരിഗണിക്കാൻ മന്ത്രി ആവശ്യപ്പെട്ടതിന്‍റെ രേഖകള്‍ സഹിതമായിരുന്നു പരാതി. തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഓഫീസ് സര്‍വകലാശാലയോട് വിശദീകരണം ചോദിക്കുകയായിരുന്നു.
Also Read: 'മല പോലെ വന്ന വിവാദം എലി പോലെ പോയി'; മാര്‍ക്ക് ദാനത്തിൽ കെ ടി ജലീൽ, പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല
അതേസമയം, പുനര്‍മൂല്യനിര്‍ണ്ണയത്തിലൂടെ വിദ്യാര്‍ഥിയ്ക്ക് കിട്ടിയ മാര്‍ക്ക് ആദ്യം ലഭിച്ച മാര്‍ക്കാക്കി കാണിക്കാനായി സര്‍വകലാശാല ഡേറ്റബേസിൽ തിരുത്തൽ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി സര്‍വകലാശാല പ്രത്യേക ഉത്തരവിറക്കിയതായാണ് കണ്ടെത്തൽ. വിദ്യാര്‍ഥിയെ മൂല്യനിര്‍ണ്ണയം നടത്തി തോൽപ്പിച്ചെന്ന് മന്ത്രി ആരോപിച്ച അധ്യാപകര്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തിട്ടുമില്ല.
Also Read: വിജി പഠിക്കും; സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും: മന്ത്രി കെ ടി ജലീൽ
എന്നാൽ വിദ്യാര്‍ഥിയ്ക്ക് നല്‍കിയത് മാനുഷിക പരിഗണനയുടെ പേരിലുള്ള സഹായം മാത്രമാണെന്നാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. മറ്റെല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് കുട്ടിയ്ക്ക് കിട്ടിയിരുന്നെന്നും ഇത് പരിഗണിച്ചാണ് താൻ പുനര്‍മൂല്യനിര്‍ണ്ണയം നടത്താൻ നിര്‍ദ്ദേശിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ ഗവര്‍ണ്ണറുടെ സെക്രട്ടറി തയ്യാറായിട്ടില്ല. മന്ത്രി അദാലത്തിൽ പങ്കെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ ചട്ടലംഘനമുണ്ടെന്നാണ് ഗവര്‍ണ്ണറുടെ ഓഫീസ് പറയുന്നത്. സര്‍വകലാശാല ചാൻസലറെ അറിയിക്കാതെയാണ് മന്ത്രി അദാലത്തിൽ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. സര്‍വകലാശാല വൈസ് ചാൻസലര്‍ക്കും വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
മന്ത്രി ഇടപെട്ട ശേഷം നടത്തിയ മൂല്യനിര്‍ണ്ണയത്തിൽ 16 മാര്‍ക്ക് അധികം നേടി 48 മാര്‍ക്കുമായാണ് വിദ്യാര്‍ഥി പരീക്ഷ ജയിച്ചത്. സംഭവത്തിൽ മന്ത്രി ഇടപെട്ടതിന്‍റെ തെളിവുകള്‍ സഹിതം സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയാണ് സെപ്റ്റംബര്‍ 21ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. അദാലത്തിൽ പ്രത്യേക കേസായി പരിഗണിക്കാൻ മന്ത്രി ആവശ്യപ്പെട്ടതിന്‍റെ രേഖകള്‍ സഹിതമായിരുന്നു പരാതി. തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഓഫീസ് സര്‍വകലാശാലയോട് വിശദീകരണം ചോദിക്കുകയായിരുന്നു.
Also Read: 'മല പോലെ വന്ന വിവാദം എലി പോലെ പോയി'; മാര്‍ക്ക് ദാനത്തിൽ കെ ടി ജലീൽ, പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല
അതേസമയം, പുനര്‍മൂല്യനിര്‍ണ്ണയത്തിലൂടെ വിദ്യാര്‍ഥിയ്ക്ക് കിട്ടിയ മാര്‍ക്ക് ആദ്യം ലഭിച്ച മാര്‍ക്കാക്കി കാണിക്കാനായി സര്‍വകലാശാല ഡേറ്റബേസിൽ തിരുത്തൽ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി സര്‍വകലാശാല പ്രത്യേക ഉത്തരവിറക്കിയതായാണ് കണ്ടെത്തൽ. വിദ്യാര്‍ഥിയെ മൂല്യനിര്‍ണ്ണയം നടത്തി തോൽപ്പിച്ചെന്ന് മന്ത്രി ആരോപിച്ച അധ്യാപകര്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തിട്ടുമില്ല.