ആപ്പ്ജില്ല

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുന്നു

കടലിൽ തെരച്ചിലിന് പോയ മൽസ്യത്തൊഴിലാളികൾ ഒരു മൃതദേഹം കരക്കെത്തിച്ചു

TNN 3 Dec 2017, 12:20 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചില്ല എന്ന ആക്ഷേപങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഉന്നതതലയോഗം ആരംഭിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന ചുമതലയുള്ള റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Samayam Malayalam officials meet under chief ministers chair
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുന്നു


കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നേവിയിലെയും എയർ ഫോഴ്‌സിലെയും മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഉച്ചയോടെ തിരുവനന്തപുരത്തെത്തും. മന്ത്രി തമിഴ്‌നാട്ടിലെയും കേരളത്തിലെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്‌ച നടത്തി രക്ഷാപ്രവർത്തനം വിലയിരുത്തും.

സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്നാരോപിച്ച് പൂന്തുറയിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും മൽസ്യത്തൊഴിലാളികൾ സ്വയം തെരച്ചിലൈനായി കടലിലേക്ക് പോയി. പൂന്തുറയിൽ നിന്ന് 40 ൽ ഏറെ വള്ളങ്ങളിലായി 100 ൽ അധികം പേർ രക്ഷാപ്രവർത്തനത്തിനായി പോയിട്ടുണ്ട്. പൂന്തുറയിൽ നിന്ന് 33 പേരെ ഇനിയും കണ്ടെത്താനുണ്ട്. കടലിൽ തെരച്ചിലിന് പോയ മൽസ്യത്തൊഴിലാളികൾ ഒരു മൃതദേഹം കരക്കെത്തിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്