ആപ്പ്ജില്ല

പത്ത് മണി മുതൽ നൈറ്റ് കർഫ്യൂ; ഒമിക്രോൺ നിയന്ത്രണങ്ങളിലേക്ക് കേരളം

രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ജനുവരി രണ്ടിന് ശേഷം നിയന്ത്രണം തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ വരും ദിവസങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക.

Samayam Malayalam 30 Dec 2021, 9:31 pm
തിരുവനന്തപുരം: ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ രാത്രികാല കർഫ്യൂ ഇന്നു മുതൽ ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് രാത്രികാല നിയന്ത്രണം നിലനിൽക്കുക. ദേവാലയങ്ങളിൽ അടക്കം രാത്രി പത്ത് മണിക്കു ശേഷം കൂടിച്ചേരലുകൾ പാടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Samayam Malayalam night curfew
പ്രതീകാത്മക ചിത്രം


രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രികാല നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.

ഹോട്ടൽ, ബാർ, റസ്റ്റോറന്റ്, ക്ലബ്ബ് എന്നിവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിൽ സെക്കന്റ് ഷോ നടത്താൻ പാടുള്ളതല്ല. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷിപത്യം കരുതണം. പുതുവർഷ ആഘോഷങ്ങൾ രാത്രി പത്തിന് ശേഷം വേണ്ടെന്നാണ് നിർദ്ദേശം. നിയന്ത്രണം തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ വരും ദിവസങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക.

പുതുവർഷ ആഘോഷങ്ങൾ നടക്കാൻ ഇടയുള്ള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ, തുടങ്ങിയ ഇടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരേയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും വിന്യസിക്കും. ജില്ലാ കളക്ടർമാർക്കാണ് ഇതിനുള്ള ചുമതല നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്