തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ശബരിമല കര്‍മ്മ സമിതിയും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താലില്‍ 223 അക്രമ സംഭവങ്ങള്‍ ഉണ്ടായെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഒരു കോടിരൂപയുടെ നഷ്ടമുണ്ടായെന്നും ഡിജിപി വ്യക്തമാക്കി. ഏറ്റവം കൂടുതല്‍ അക്രമണങ്ങള്‍ ഉണ്ടായത് കൊല്ലം ജില്ലയിലാണ്. കൊല്ലത്ത് മാത്രം 17,33,000 രൂപയുടെ നഷ്ടം ഉണ്ടായി. തിരുവനന്തപുരത്ത് 12,20,000 രൂപയുടെയും നഷ്ടമുണ്ടായെന്നും ഡിജിപി പറഞ്ഞു.
അതേസമയം അക്രമ സംഭവങ്ങളില്‍ 1369 പേരെ അറസ്റ്റ് ചെയ്തു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 801 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. 717 പേരെ ഹര്‍ത്താലിന് മുന്നോടിയായി കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. പോലീസ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ എന്ന പേരിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് വ്യാപകമായ തെരച്ചിൽ നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്. ഹര്‍ത്താലിന്‍റെ ഭാഗമായുള്ള അക്രമങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
സംഘർഷത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും ആൽബം എല്ലാ ജില്ലയിലും തയാറാക്കും. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയും നിർദേശം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വികാരമിളക്കാൻ ശ്രമിച്ചവർക്കെതിരേയും കേസെടുക്കും. ഇതിനായി പ്രത്യേക ഡിജിറ്റൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
അതേസമയം അക്രമ സംഭവങ്ങളില്‍ 1369 പേരെ അറസ്റ്റ് ചെയ്തു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 801 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. 717 പേരെ ഹര്‍ത്താലിന് മുന്നോടിയായി കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. പോലീസ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ എന്ന പേരിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് വ്യാപകമായ തെരച്ചിൽ നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്. ഹര്‍ത്താലിന്‍റെ ഭാഗമായുള്ള അക്രമങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
സംഘർഷത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും ആൽബം എല്ലാ ജില്ലയിലും തയാറാക്കും. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയും നിർദേശം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വികാരമിളക്കാൻ ശ്രമിച്ചവർക്കെതിരേയും കേസെടുക്കും. ഇതിനായി പ്രത്യേക ഡിജിറ്റൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.