കൊല്ലം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി പോലീസിന്‍റെ പിടിയിൽ. കൊല്ലം പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനെ കുത്തിക്കൊന്ന സംഭവത്തിൽ പവിത്രേശ്വരം സ്വദേശി സുനിൽകുമാറിനെയാണ് പിടികൂടിയത്. ഏഴുകോൺ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്തെ വ്യാജ മദ്യമാഫിയയിൽപ്പെട്ട സുനിലാണ് ദേവദത്തനെ കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. മേഖലയിൽ വ്യാജമദ്യമാഫിയയ്ക്കെതിരെ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളിൽ ദേവദത്തൻ സജീവമായി പങ്കെടുത്തിരുന്നു. സുനിലിന് കോൺഗ്രസ് ബന്ധമുണ്ടെന്നും സിപിഎം ആരോപിക്കുന്നുണ്ട്. സിപിഎം ഭരിക്കുന്ന പവിത്രേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കൊലപാതകം നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ബൈക്കിൽ പോകുകയായിരുന്ന ദേവദത്തനെ സുനിൽ ഇരുമ്പു വടികൊണ്ടാണ് ആക്രമിച്ചത്. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ബൈക്കിൽ പോകുകയായിരുന്ന ദേവദത്തനെ സുനിൽ ഇരുമ്പു വടികൊണ്ടാണ് ആക്രമിച്ചത്. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.