തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം തെളിയിച്ചെന്ന് ഉമ്മൻ ചാണ്ടി. പ്രധാനമന്ത്രി മോദി ശ്രമിച്ചത് പ്രശ്നപരിഹാരത്തിനല്ലെന്നും, മറിച്ച് വിഭാഗീയത ആളിക്കത്തിക്കാനായിരുന്നു ശ്രമമെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. പ്രശ്നപരിഹാരത്തിന് സഹായിക്കുന്ന നിയമനിര്‍മാണത്തെപ്പറ്റി മോദി മിണ്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തിൽ കോൺഗ്രസിന് വ്യക്തത കുറവില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു. കോൺഗ്രസ് നിലപാട് സുപ്രീം കോടതി വിധിയ്ക്ക് ശേഷം സ്വീകരിച്ചതല്ല. സംസ്ഥാന നേതൃത്വത്തിന്റേതും ദേശീയ നേതൃത്വത്തിന്റേതും ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. യുഡിഎഫ് നിലപാട് വിശ്വാസികള്‍ക്കൊപ്പമാണെന്നും ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാണ് തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യമെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
അവസരത്തിനൊത്ത് നിലപാട് മാറ്റി ശബരിമല വിഷയത്തിൽ സംഘര്‍ഷം ആളിക്കത്തിച്ചത് ബിജെപിയും ആര്‍എസ്എസുമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എരിതീയിൽ എണ്ണയൊഴിച്ചാണ് പ്രധാനമന്ത്രി ഡൽഹിയ്ക്ക് മടങ്ങിയതെന്നും പുനഃപരിശോധനാഹര്‍ജി തള്ളിയാൽ പ്രശ്നം പരിഹരിക്കാൻ നിയമനിര്‍മാണം വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
അവസരത്തിനൊത്ത് നിലപാട് മാറ്റി ശബരിമല വിഷയത്തിൽ സംഘര്‍ഷം ആളിക്കത്തിച്ചത് ബിജെപിയും ആര്‍എസ്എസുമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എരിതീയിൽ എണ്ണയൊഴിച്ചാണ് പ്രധാനമന്ത്രി ഡൽഹിയ്ക്ക് മടങ്ങിയതെന്നും പുനഃപരിശോധനാഹര്‍ജി തള്ളിയാൽ പ്രശ്നം പരിഹരിക്കാൻ നിയമനിര്‍മാണം വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.