ന്യൂഡൽഹി: എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ വയനാട് ലോക്സഭാ സീറ്റിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ ഉമ്മൻ ചാണ്ടി. വയനാട് സീറ്റിൽ ഇന്ന് തീരുമാനമുണ്ടാകുമോ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉമ്മൻ ചാണ്ടി മറുപടി നല്‍കിയില്ല. താൻ ഡൽഹിയിലെത്തിയത് ആന്ധ്രാ പ്രദേശുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്നും മുഴുവൻ സ്ഥാനാര്‍ത്ഥികളെക്കുറിച്ചും ഹൈക്കമാൻഡുമായി ചര്‍ച്ച നടത്തിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നിലവിൽ ആന്ധ്രാ പ്രദേശിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയാണ് ഉമ്മൻ ചാണ്ടി.
വയനാട് അടക്കമുള്ള ലോക്സഭാ സീറ്റുകളിൽ ഗ്രൂപ്പ് തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം അനിശ്ചിതമായി നീളുന്നതിനിടെയിലാണ് ഉമ്മൻ ചാണ്ടി മൗനം പാലിക്കുന്നത്. ടി സിദ്ദിഖിനെ വയനാട്ടിൽ മത്സരിപ്പിക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്ധ്രാ ചര്‍ച്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി.
ചര്‍ച്ചകര്‍ക്ക് ശേഷം രമേശ് ചെന്നിത്തല ഇന്ന് കേരളത്തിലേയ്ക്ക് മടങ്ങും.
വയനാട് അടക്കമുള്ള ലോക്സഭാ സീറ്റുകളിൽ ഗ്രൂപ്പ് തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം അനിശ്ചിതമായി നീളുന്നതിനിടെയിലാണ് ഉമ്മൻ ചാണ്ടി മൗനം പാലിക്കുന്നത്. ടി സിദ്ദിഖിനെ വയനാട്ടിൽ മത്സരിപ്പിക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്ധ്രാ ചര്‍ച്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി.
ചര്‍ച്ചകര്‍ക്ക് ശേഷം രമേശ് ചെന്നിത്തല ഇന്ന് കേരളത്തിലേയ്ക്ക് മടങ്ങും.