തനിക്കെതിരായ നുണപ്രചരണം നിർത്തിയില്ലെങ്കിൽ വി എസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി. തനിക്കെതിരെ 31 കേസുകളുണ്ടെന്നാണ് വി എസ് പ്രചരിപ്പിക്കുന്നത്. വാസ്തവത്തിൽ ഒറ്റ കേസുപോലും ഇല്ല. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വി എസ് മാപ്പുപറയണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ, മറുപടികളില്ല എന്ന പേരിൽ വി എസ് ഇന്നിട്ട ഫേസ്ബുക് പോസ്റ്റിന്‍റെ പശ്ചതാത്തലത്തിലാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം.
പാമൊലിൻ, സ്മാർട് സിറ്റി, ചാരക്കേസ് തുടങ്ങിയ വിഷയങ്ങളിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉമ്മൻചാണ്ടി മറുപടി പറഞ്ഞില്ലെന്നായിരുന്നു വി എസ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഐടി എന്നാൽ ഉമ്മൻചാണ്ടിച്ച് ഇന്‍റർനാഷണൽ തട്ടിപ്പ് എന്നാണ് അർഥമെന്നും ഈ ഉഡായിപ്പ് താങ്കളുടെ രാഷ്ട്രീയത്തിന്‍റെ ആകെ അന്തസ്സത്തയാണെന്നും വി എസ് ആരോപിച്ചിരുന്നു.
അടുത്തിടെ ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോൾ ഉമ്മൻചാണ്ടിയുടെ പേരിൽ 31 കേസുകളുണ്ടെന്ന് വി എസ് ആരോപിച്ചിരുന്നു. പി കെ ജയലക്ഷ്മി ഒഴികെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ബാക്കി എല്ലാവരും അഴിമതിക്കാരാണെന്നും വി എസ് പറഞ്ഞിരുന്നു.
അതേസമയം സാമൂഹിക മാധ്യമങ്ങൾ വികാരപ്രകടനത്തിനുള്ള വേദിയല്ലെന്നും പ്രസ്ഥാനത്തിന് ഗുണമാവുന്ന കാര്യങ്ങളാണ് അതുവഴി ചെയ്യേണ്ടതെന്നും കോടിയേരി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പാമൊലിൻ, സ്മാർട് സിറ്റി, ചാരക്കേസ് തുടങ്ങിയ വിഷയങ്ങളിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉമ്മൻചാണ്ടി മറുപടി പറഞ്ഞില്ലെന്നായിരുന്നു വി എസ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഐടി എന്നാൽ ഉമ്മൻചാണ്ടിച്ച് ഇന്‍റർനാഷണൽ തട്ടിപ്പ് എന്നാണ് അർഥമെന്നും ഈ ഉഡായിപ്പ് താങ്കളുടെ രാഷ്ട്രീയത്തിന്‍റെ ആകെ അന്തസ്സത്തയാണെന്നും വി എസ് ആരോപിച്ചിരുന്നു.
അടുത്തിടെ ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോൾ ഉമ്മൻചാണ്ടിയുടെ പേരിൽ 31 കേസുകളുണ്ടെന്ന് വി എസ് ആരോപിച്ചിരുന്നു. പി കെ ജയലക്ഷ്മി ഒഴികെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ബാക്കി എല്ലാവരും അഴിമതിക്കാരാണെന്നും വി എസ് പറഞ്ഞിരുന്നു.
അതേസമയം സാമൂഹിക മാധ്യമങ്ങൾ വികാരപ്രകടനത്തിനുള്ള വേദിയല്ലെന്നും പ്രസ്ഥാനത്തിന് ഗുണമാവുന്ന കാര്യങ്ങളാണ് അതുവഴി ചെയ്യേണ്ടതെന്നും കോടിയേരി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.