കൊച്ചി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. പ്രതികൾ നിർദാക്ഷിണ്യം കൊല്ലപ്പെടണമെന്ന കാര്യത്തിൽ സംശയമില്ലെന്നും എന്നാൽ നീതി നടപ്പാക്കേണ്ടത് ഇങ്ങനെയല്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. എന്നാൽ രാജ്യം ആഗ്രഹിക്കുന്ന ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചതെന്ന് ജസ്റ്റിസ് കെമാൽ പാഷ ചൂണ്ടിക്കാട്ടി. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കേണ്ടിയിരുന്നുവെനനും എന്നാൽ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് ശിക്ഷ വിധിക്കേണ്ടതെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നതിനു തുല്യമായ നടപടിയാണ് പോലീസിൽ നിന്നുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പലയിടത്തു നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നതു കാണുന്നുണ്ടെന്നും പ്രതികൾ ജയിലിൽ നമ്മുടെ ചെലവിൽ തടിച്ചു കൊഴുത്ത് ജീവിക്കുന്നതിൽ തനിക്ക് പരാതിയുണ്ടെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
Also Read: 'എൻ്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു'; തെലങ്കാന പോലീസിന് നന്ദി പറഞ്ഞ് ദിശയുടെ പിതാവ്
വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ ഹൈദരാബാദ് പീഡനക്കൊലപാതകക്കേസ് പ്രതികളെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം കത്തിച്ച മൺപാതയ്ക്ക സമീപം തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഏറ്റമുട്ടൽ കൊലപാതതകം അരങ്ങേറിയത്. പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുത്ത് പ്രതികള്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ പോലീസ് തിരിച്ചാക്രമിക്കുകയായിരുന്നുവെന്നും വെടിവെയ്പ്പിൽ നാലു പ്രതികളും കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് വിശദീകരണം. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ കൂടാതെ തൂക്കിക്കൊല്ലണമെന്നും ആവശ്യപ്പെട്ട് തെലങ്കാനയിൽ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് കേസിലെ പ്രതികളായ നാലു പേരും കൊല്ലപ്പെട്ടത്. പ്രതികളെ പരസ്യമായി വെടിവെച്ചു കൊല്ലണമെന്ന ആവശ്യവുമായി പാര്‍ലമെന്റിൽ ജയ ബച്ചനും ആവശ്യമുന്നയിച്ചിരുന്നു.
Also Read: അന്ന് വാറങ്കൽ ആസിഡാക്രമണക്കേസ് പ്രതികൾ; ഇന്ന് ദിശയെ കൊന്നവര്‍; ഇത് കമ്മീഷണര്‍ വി സി സജനാര്‍!
അതേസമയം, പ്രതികളുടെ കൊലയോടെ നീതി നടപ്പായെന്നായിരുന്നു കൊല്ലപ്പെട്ട ദിശയുടെ കുടുംബത്തിന്റെ പ്രതികരണം. പോലീസ് നടപടിയെ ഡൽഹിയിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മയും സ്വാഗതം ചെയ്തു.
Also Read: 'എൻ്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു'; തെലങ്കാന പോലീസിന് നന്ദി പറഞ്ഞ് ദിശയുടെ പിതാവ്
വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ ഹൈദരാബാദ് പീഡനക്കൊലപാതകക്കേസ് പ്രതികളെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം കത്തിച്ച മൺപാതയ്ക്ക സമീപം തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഏറ്റമുട്ടൽ കൊലപാതതകം അരങ്ങേറിയത്. പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുത്ത് പ്രതികള്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ പോലീസ് തിരിച്ചാക്രമിക്കുകയായിരുന്നുവെന്നും വെടിവെയ്പ്പിൽ നാലു പ്രതികളും കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് വിശദീകരണം. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ കൂടാതെ തൂക്കിക്കൊല്ലണമെന്നും ആവശ്യപ്പെട്ട് തെലങ്കാനയിൽ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് കേസിലെ പ്രതികളായ നാലു പേരും കൊല്ലപ്പെട്ടത്. പ്രതികളെ പരസ്യമായി വെടിവെച്ചു കൊല്ലണമെന്ന ആവശ്യവുമായി പാര്‍ലമെന്റിൽ ജയ ബച്ചനും ആവശ്യമുന്നയിച്ചിരുന്നു.
Also Read: അന്ന് വാറങ്കൽ ആസിഡാക്രമണക്കേസ് പ്രതികൾ; ഇന്ന് ദിശയെ കൊന്നവര്‍; ഇത് കമ്മീഷണര്‍ വി സി സജനാര്‍!
അതേസമയം, പ്രതികളുടെ കൊലയോടെ നീതി നടപ്പായെന്നായിരുന്നു കൊല്ലപ്പെട്ട ദിശയുടെ കുടുംബത്തിന്റെ പ്രതികരണം. പോലീസ് നടപടിയെ ഡൽഹിയിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മയും സ്വാഗതം ചെയ്തു.