തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പ്രതിപക്ഷത്തെ അവഗണിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മുഖ്യപ്രതിപക്ഷം കോണ്‍ഗ്രസാണെന്നും ബിജെപിയല്ലെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കാനായി സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
മത്സ്യബന്ധനമേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ 2000 കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത്രയധികം ആളുകള്‍ മരണപ്പെട്ട ദുരന്തത്തെപ്പറ്റഇ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഓഖി വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ ഭാഗം അവതരിപ്പിക്കാൻ വിഎസ് ശിവകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ദുരന്തത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കാൻ വൈകിയതിൽ കാരണക്കാരായവരെ അന്വേഷിച്ച് കണ്ടെത്തണം. ചുഴലിക്കാറ്റിൽ കാണാതായ വിലപിടിപ്പുള്ള ബോട്ടുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്താൻ നേവിയുടെ സഹായം തേടണമെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മത്സ്യബന്ധനമേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ 2000 കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത്രയധികം ആളുകള്‍ മരണപ്പെട്ട ദുരന്തത്തെപ്പറ്റഇ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഓഖി വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ ഭാഗം അവതരിപ്പിക്കാൻ വിഎസ് ശിവകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ദുരന്തത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കാൻ വൈകിയതിൽ കാരണക്കാരായവരെ അന്വേഷിച്ച് കണ്ടെത്തണം. ചുഴലിക്കാറ്റിൽ കാണാതായ വിലപിടിപ്പുള്ള ബോട്ടുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്താൻ നേവിയുടെ സഹായം തേടണമെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.