തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നത് സിപിഎമ്മിൻ്റെ രാഷ്ട്രീയപാപ്പരത്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയെക്കാള്‍ രാഹുൽ ഗാന്ധിയെ എതിര്‍ക്കുന്നത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ കോണ്‍ഗ്രസ് 20 സീറ്റുകളും തൂത്തുവാരും. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കേരളജനതയ്ക്ക് കിട്ടിയ സുവര്‍ണാവസരമാണിത്. സിപിഎം നിലപാട് പുനപരിശോധിക്കണം. ഇന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സമിതി ചേര്‍ന്ന ശേഷം രാഹുലിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ഗാന്ധിയെ പിന്തുണച്ചാല്‍ അവരുടെ മതേതരനിലപാടിലെ ആത്മാര്‍ത്ഥത മനസിലാക്കാം. അതിന് സിപിഎം മുന്‍കൈയെടുക്കുമോ?
ഇത്രയും നാള് അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷം പരാജയപ്പെടുമെന്നായപ്പോള്‍ രാഹുല്‍ഗാന്ധി എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യവുമായി വരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ഗാന്ധിയെ പിന്തുണച്ചാല്‍ അവരുടെ മതേതരനിലപാടിലെ ആത്മാര്‍ത്ഥത മനസിലാക്കാം. അതിന് സിപിഎം മുന്‍കൈയെടുക്കുമോ?
ഇത്രയും നാള് അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷം പരാജയപ്പെടുമെന്നായപ്പോള്‍ രാഹുല്‍ഗാന്ധി എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യവുമായി വരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.