തിരുവനന്തപുരം: കൊവിഡ് 19 രോഗപ്രതിരോധം സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊറോണ രോഗബാധയുടെ സാഹചര്യം ആരോഗ്യമന്ത്രി പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ഉപയോഗിക്കുന്നതെന്നാണ് ചെന്നിത്തല ആരോപിച്ചു. ആരോഗ്യമന്ത്രിയ്ക്ക് മീഡിയ മാനിയയാണെന്നും പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചു. "ആരോഗമന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നു , അതു ഒഴിവാക്കണം. ആരോഗ്യമന്ത്രി ഇമേജ്ബിൽ ഡിങ് നടത്തുന്നു" എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍. ഒരു ദിവസം പല തവണ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ടന്നും ഇതെന്തിനാണെന്നുമാണ് ചെന്നിത്തല സംശയമുന്നയിച്ചത്. ഒരു ദിവസം ഒരുപാട് വാര്‍ത്താ സമ്മേനം നടത്തേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
Also Read: കൊറോണ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് പേര് പിടിയില്‍, രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍
സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം ബഹളം വെച്ച സംഭവം സോഷ്യൽ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നെ ചോദ്യം ചെയ്യരുത്, ഞാൻ ദൈവമാണ് എന്ന മട്ടിലാണ് ആരോഗ്യമന്ത്രിയുടെ പെരുമാറ്റമെന്നാണ് എം കെ മുനീര്‍ കുറ്റപ്പെടുത്തിയത്.
Also Read: കൊവിഡ് 19 ആഗോളമഹാമാരി։ ഔദ്യോഗിക പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന
അതേസമയം കൊവിഡ് 19 രോഗബാധയുള്ള രാജ്യങ്ങളിലെ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപടെണമെന്ന് ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കാൻ പ്രതിപക്ഷം തയ്യാറായില്ല. മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുന്ന സമയത്ത് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഉത്സവങ്ങളും ആഘോഷപൂര്‍വമായ വിവാഹച്ചടങ്ങുകളും ഒഴിവാക്കാനാണ് നിര്‍ദ്ദേശം. ഇതിനു ചുവടു പിടിച്ച് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. ഇത് ജനങ്ങളിൽ അനാവശ്യമായ ഭീതിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.
Also Read: കൊറോണ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് പേര് പിടിയില്‍, രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍
സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം ബഹളം വെച്ച സംഭവം സോഷ്യൽ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നെ ചോദ്യം ചെയ്യരുത്, ഞാൻ ദൈവമാണ് എന്ന മട്ടിലാണ് ആരോഗ്യമന്ത്രിയുടെ പെരുമാറ്റമെന്നാണ് എം കെ മുനീര്‍ കുറ്റപ്പെടുത്തിയത്.
Also Read: കൊവിഡ് 19 ആഗോളമഹാമാരി։ ഔദ്യോഗിക പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന
അതേസമയം കൊവിഡ് 19 രോഗബാധയുള്ള രാജ്യങ്ങളിലെ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപടെണമെന്ന് ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കാൻ പ്രതിപക്ഷം തയ്യാറായില്ല. മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുന്ന സമയത്ത് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഉത്സവങ്ങളും ആഘോഷപൂര്‍വമായ വിവാഹച്ചടങ്ങുകളും ഒഴിവാക്കാനാണ് നിര്‍ദ്ദേശം. ഇതിനു ചുവടു പിടിച്ച് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. ഇത് ജനങ്ങളിൽ അനാവശ്യമായ ഭീതിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.