തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനർ എ വിജയരാഘവനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു പരാതി നൽകി. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. രമ്യാ ഹരിദാസിനെതിരെ പൊതുവേദിയിൽ മോശം പരാമർശം നടത്തി അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം. വിജയരാഘവൻ സ്ത്രീത്വത്തെ അവഹേളിച്ചെന്നും ചെന്നിത്തല പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 354 എ(1),(4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം അനുസരിച്ചും വിജയരാഘവനെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ രമ്യാ ഹരിദാസിനെതിരെയുള്ള തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. സ്ത്രീകൾ പൊതുരംഗത്തേക്ക് കൂടുതൽ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. മാധ്യമങ്ങൾ വ്യാഖ്യാനിച്ച രീതിയിലല്ല തന്റെ പ്രസ്താവനയെന്നും വിജയരാഘവൻ പറഞ്ഞു.
തന്റെ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ രമ്യ വിഷമിക്കേണ്ട സാഹചര്യം ഇല്ല. കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെയാണ് താൻ വിമർശിച്ചത്. വ്യക്തിപരമായ അധിക്ഷേപത്തിന് താൻ മുതിർന്നിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ അപമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
എന്നാല്‍ രമ്യാ ഹരിദാസിനെതിരെയുള്ള തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. സ്ത്രീകൾ പൊതുരംഗത്തേക്ക് കൂടുതൽ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. മാധ്യമങ്ങൾ വ്യാഖ്യാനിച്ച രീതിയിലല്ല തന്റെ പ്രസ്താവനയെന്നും വിജയരാഘവൻ പറഞ്ഞു.
തന്റെ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ രമ്യ വിഷമിക്കേണ്ട സാഹചര്യം ഇല്ല. കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെയാണ് താൻ വിമർശിച്ചത്. വ്യക്തിപരമായ അധിക്ഷേപത്തിന് താൻ മുതിർന്നിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ അപമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.