തിരുവനന്തപുരം: കേരള കോൺഗ്രസിലെ തര്‍ക്കങ്ങൾ അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോസ് കെ മാണിയുമായി ഇന്ന് ചര്‍ച്ച നടത്തും. പാലാ ഉപതെരഞ്ഞെടുപ്പ് വരെ ജോസ് കെ മാണി-പി ജെ ജോസഫ് തര്‍ക്കം ഒഴിവാക്കാനാണ് യുഡിഎഫിൻ്റെ ശ്രമം.
അതേസമയം കേരള കോൺഗ്രസ് ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തതിലെ സ്റ്റേ ഒഴിവാക്കാനായി ജോസ് കെ മാണി ഇന്ന് തൊടുപുഴ കോടതിയെ സമീപിക്കും. പാലാ തെരഞ്ഞെടുപ്പ് വരെ ഇരുവിഭാഗങ്ങളും പരസ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നാണ് യുഡിഎഫിൻ്റെ ആവശ്യം.
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥി പിന്തുണയ്ക്കുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി പക്ഷത്തിലെ സ്ഥാനാര്‍ത്ഥിയായാലും പിന്തുണയ്ക്കും, എന്നാൽ ഇവർക്ക് പാര്‍ട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടില ചിഹ്നം നൽകുന്നത് ഒരു വ്യക്തിയല്ലല്ലോ, തെരഞ്ഞെടുപ്പ് കമ്മീഷനല്ലേ, അത് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കട്ടെ എന്ന് ജോസ് കെ മാണി പറഞ്ഞു. സമവായത്തിന് കേരളാ കോൺഗ്രസ് ഒരിക്കലും എതിരല്ല. ഒന്നിച്ചുനിൽക്കണമെന്നുതന്നെയാണ് തങ്ങളുടെ നിലപാടെന്നും ജോസ് കെ മാണി കൂട്ടിച്ചേത്തു.
അതേസമയം കേരള കോൺഗ്രസ് ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തതിലെ സ്റ്റേ ഒഴിവാക്കാനായി ജോസ് കെ മാണി ഇന്ന് തൊടുപുഴ കോടതിയെ സമീപിക്കും. പാലാ തെരഞ്ഞെടുപ്പ് വരെ ഇരുവിഭാഗങ്ങളും പരസ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നാണ് യുഡിഎഫിൻ്റെ ആവശ്യം.
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥി പിന്തുണയ്ക്കുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി പക്ഷത്തിലെ സ്ഥാനാര്‍ത്ഥിയായാലും പിന്തുണയ്ക്കും, എന്നാൽ ഇവർക്ക് പാര്‍ട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടില ചിഹ്നം നൽകുന്നത് ഒരു വ്യക്തിയല്ലല്ലോ, തെരഞ്ഞെടുപ്പ് കമ്മീഷനല്ലേ, അത് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കട്ടെ എന്ന് ജോസ് കെ മാണി പറഞ്ഞു. സമവായത്തിന് കേരളാ കോൺഗ്രസ് ഒരിക്കലും എതിരല്ല. ഒന്നിച്ചുനിൽക്കണമെന്നുതന്നെയാണ് തങ്ങളുടെ നിലപാടെന്നും ജോസ് കെ മാണി കൂട്ടിച്ചേത്തു.