ആപ്പ്ജില്ല

'ക്രിസ്ത്യാനികൾ വീട്ടിൽ എത്തിയാൽ തല്ലിയോടിക്കണമെന്ന് പറഞ്ഞത് ബിജെപി മന്ത്രി, ഇത് വിശ്വാസികളുടെ മനസിലുണ്ട്'; വി ഡി സതീശൻ

ക്രിസ്ത്യൻ വിഭാഗവുമായി അടുക്കാനുള്ള ബിജെപിയുടെ ശ്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതമേലധ്യക്ഷന്മാരുടെ പ്രസ്താവനകൾ യുഡിഎഫിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു

Edited byജിബിൻ ജോർജ് | Samayam Malayalam 12 Apr 2023, 6:38 pm

ഹൈലൈറ്റ്:

  • ആര്‍എസ്എസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
  • തൊക്കെ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികളുടെ മനസില്‍ ഇപ്പോഴുമുണ്ട്.
  • മതമേലധ്യക്ഷന്‍മാരുടെ പ്രസ്താവനകള്‍ യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ല.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam vd satheesan against BJP
Photo: Facebook
തിരുവനന്തപുരം: ലോകാരാധ്യയായ മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌ന തിരിച്ച് വാങ്ങണമെന്ന് പറഞ്ഞത് ആര്‍എസ്എസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതൊന്നും വിസ്മരിക്കേണ്ട കാര്യമില്ല. ഇതൊക്കെ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികളുടെ മനസില്‍ ഇപ്പോഴുമുണ്ട്. ക്രിസ്ത്യാനികള്‍ വീട്ടില്‍ വന്നാല്‍ തല്ലിയോടിക്കണമെന്ന് അടുത്തിടെ പറഞ്ഞത് കര്‍ണാടകത്തിലെ ബി.ജെ.പി മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പായിലെ ജോലിക്ക് ശമ്പളം ലഭിച്ചില്ല, ജോലി ഏർപ്പാടാക്കി നൽകിയാൾക്ക് ക്രൂര മർദ്ദനം, യുവതി ഉൾപ്പെടെ അറസ്റ്റിൽ
മതമേലധ്യക്ഷന്‍മാരുടെ പ്രസ്താവനകള്‍ യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളെ സംഘപരിവാര്‍ സംഘടനകള്‍ വേട്ടയാടുന്നതിനെതിരെ 79 ക്രൈസ്തവ സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തെ കുറിച്ച് ഇപ്പോള്‍ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ നടത്തുന്നവര്‍ ഓര്‍ക്കണം. ക്രൈസ്തവ ദേവലയങ്ങള്‍ ആക്രമിക്കുന്നു, ആരാധന തടപ്പെടുത്തുന്നു, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെടുന്നു, ക്രിസ്മസ് ആരാധാന അനുവദിക്കുന്നില്ല, വൈദികരെ ജയിലിലാക്കുന്നു തുടങ്ങിയവയെക്കുറിച്ച് വിവരിച്ചുള്ള പരാതിയാണ് ബെംഗലുരുവിലെ ബിഷപ്പായ പീറ്റര്‍ മച്ചഡോ നല്‍കിയതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.


ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 94 മുന്‍ ബ്രൂറോക്രാറ്റുകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. അതില്‍ മൂന്ന് പേര്‍ മാത്രമെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുള്ളൂ. ലോകാരാധ്യയായ മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌ന തിരിച്ച് വാങ്ങണമെന്ന് പറഞ്ഞതും ആര്‍.എസ്.എസ്സാണ്. ഇതൊന്നും വിസ്മരിക്കേണ്ട കാര്യമില്ല. ഇതൊക്കെ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികളുടെ മനസില്‍ ഇപ്പോഴുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ ചര്‍ച്ച് ബില്ലിനെ കുറിച്ച് ഒരു ധാരണയുമില്ല. ചര്‍ച്ച് ബില്ലിലൂടെ സര്‍ക്കാര്‍ എന്താണ് കൊണ്ടു വരാന്‍ പോകുന്നതെന്ന് അറിയാതെ അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിക്കണമെന്ന് പറയുന്ന മന്ത്രിയെക്കുറിച്ച് എന്താണ് പറയേണ്ടത്? ചര്‍ച്ച് ബില്ലിന്റെ കോപ്പി പ്രതിപക്ഷ നേതാവിന് നല്‍കിയാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാം. സമുദായത്തിലെ യുവജന സംഘടന നേതാക്കള്‍ മന്ത്രിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് ഇത്രയും കോലാഹലം ഉണ്ടാക്കുന്നത് എന്തിനാണെന്ന് വി ഡി ചോദിച്ചു.

സുഹൃത്തിനെ വീട്ടിലാക്കി തിരിച്ചെത്തിയത് അന്ത്യയാത്രയായി; എബിൻ്റെ നെഞ്ചിൽ ചവിട്ടി കാട്ടാന; കാറ്ററിങ് ജീവനക്കാരൻ്റെ അന്ത്യം തലയ്ക്ക് കുത്തേറ്റ്
ഈസ്റ്റര്‍ തലേന്ന് പോസ്റ്റര്‍ ഒട്ടിച്ചയാളുടെ വീട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ വളഞ്ഞ് കാര്‍ കസ്റ്റഡിയിലെടുക്കാന്‍ കേരളത്തില്‍ നടക്കുന്നത് പോലീസ് ഭരണമാണോ എന്ന് ചോദിച്ചു. അങ്ങനെയെങ്കില്‍ ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ വീടിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തില്ലല്ലോ? പ്രതിപക്ഷ നേതാവിനെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയ ആളെ ബോംബെയില്‍ നിന്നും പിടിച്ച് കൊണ്ടു വന്നെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ വിട്ടയച്ചു. പ്രതിഷേധം പ്രകടിപ്പിച്ച് പോസ്റ്റര്‍ ഒട്ടിക്കാന്‍ പാടില്ലെന്ന നിലപാടിലാണോ സിപിഎം എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Read Latest Kerala News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്