തിരുവനന്തപുരം: വ്യവസായികളെ ചൂഷണം ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൊഴിൽ അവസരങ്ങൾ വർധിച്ചുവെന്ന കണക്കുകൾ കെട്ടിച്ചമച്ചതാണ്. കെ റെയിൽ കേരളത്തെ വലിയ പ്രകൃതി ദുരിതത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും. കൊള്ളലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതിയാണ് അതെല്ലാമെന്ന് അദ്ദേഹം സമയം മലയാളത്തോട് വ്യക്തമാക്കി.
സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കർ ദുരിതമനുഭവിക്കുകയാണ്. താൻ നിരന്തരം നിയമസഭയിൽ ഉന്നയിക്കുന്ന ഒരു കാര്യമാണ് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശിക വിഷയം. രണ്ടാം തവണയും എൽഡിഎഫ് അധികാരത്തിലെത്തിയതിന് കാരണം കോൺഗ്രസ് ഊർജിതമായി തെരഞ്ഞെടുപ്പിനെ നോക്കി കാണാത്തത് കൊണ്ടാണ്. എന്നാൽ അത്തരം തെറ്റുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ച് നേരിട്ട തൃക്കാക്കര തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം കാണാനായെന്ന് സമയം മലയാളം ഓണത്തോടനുബദ്ധിച്ച് നടത്തിയ പ്രത്യേക അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും പഠിച്ച പാടങ്ങൾ ആണ് തൃക്കാക്കരയിൽ പരീക്ഷിച്ചത്. ആ ഫോർമുലയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചത് തന്നെയാണ് വിജയം കൈവരിക്കാൻ കാരണം. തെരഞ്ഞെടുപ്പ് വിജയം തന്റെ മാത്രം പരിശ്രമമായിരുന്നില്ല. കോൺഗ്രസ് ഒറ്റകെട്ടായാണ് വിജയം കൈവരിച്ചത്. ലീഡർ എന്ന പരാമർശം ഒന്നും വേണ്ട, കേരളത്തിൽ അന്നും ഇന്നും എന്നും ഒരു ലീഡറെ ഉള്ളു അത് കെ കരുണാകരനാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിൽ വി ഡി സതീശൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ വിമർശിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. മോദി സ്തുതി നടത്തിയാണ് അദ്ദേഹം രാജി വെച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അതെല്ലാം പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള രാജികളാണ്. കോൺഗ്രസിന് വീഴചകൾ പറ്റിയിട്ടുണ്ടെങ്കിൽ ഒരു പരുതിവരെ അദ്ദേഹത്തിനും പങ്കുണ്ട്. മോദിയെ സ്തുതിച്ച അദ്ദേഹം ഇനി എങ്ങോട്ടാണ് പോകുകയെന്ന് ഏവർക്കും വ്യക്തമാണെന്നും വി ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കർ ദുരിതമനുഭവിക്കുകയാണ്. താൻ നിരന്തരം നിയമസഭയിൽ ഉന്നയിക്കുന്ന ഒരു കാര്യമാണ് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശിക വിഷയം. രണ്ടാം തവണയും എൽഡിഎഫ് അധികാരത്തിലെത്തിയതിന് കാരണം കോൺഗ്രസ് ഊർജിതമായി തെരഞ്ഞെടുപ്പിനെ നോക്കി കാണാത്തത് കൊണ്ടാണ്. എന്നാൽ അത്തരം തെറ്റുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ച് നേരിട്ട തൃക്കാക്കര തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം കാണാനായെന്ന് സമയം മലയാളം ഓണത്തോടനുബദ്ധിച്ച് നടത്തിയ പ്രത്യേക അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും പഠിച്ച പാടങ്ങൾ ആണ് തൃക്കാക്കരയിൽ പരീക്ഷിച്ചത്. ആ ഫോർമുലയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചത് തന്നെയാണ് വിജയം കൈവരിക്കാൻ കാരണം. തെരഞ്ഞെടുപ്പ് വിജയം തന്റെ മാത്രം പരിശ്രമമായിരുന്നില്ല. കോൺഗ്രസ് ഒറ്റകെട്ടായാണ് വിജയം കൈവരിച്ചത്. ലീഡർ എന്ന പരാമർശം ഒന്നും വേണ്ട, കേരളത്തിൽ അന്നും ഇന്നും എന്നും ഒരു ലീഡറെ ഉള്ളു അത് കെ കരുണാകരനാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിൽ വി ഡി സതീശൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ വിമർശിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. മോദി സ്തുതി നടത്തിയാണ് അദ്ദേഹം രാജി വെച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അതെല്ലാം പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള രാജികളാണ്. കോൺഗ്രസിന് വീഴചകൾ പറ്റിയിട്ടുണ്ടെങ്കിൽ ഒരു പരുതിവരെ അദ്ദേഹത്തിനും പങ്കുണ്ട്. മോദിയെ സ്തുതിച്ച അദ്ദേഹം ഇനി എങ്ങോട്ടാണ് പോകുകയെന്ന് ഏവർക്കും വ്യക്തമാണെന്നും വി ഡി സതീശൻ പറഞ്ഞു.