തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന വനിതാമതിലിനെതിരെ പ്രതിപക്ഷ നേതാക്കള്‍. സര്‍ക്കാരിന്‍റെ വനിതാ മതിൽ വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹിന്ദുസംഘടനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള മതിൽ സംസ്ഥാനത്തിന്‍റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിനു വേണ്ടിയാണ് വനിതാ മതിലിൽ പങ്കെടുക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. മുസ്ലിം, ക്രൈസ്തവ സംഘടനകളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ലെന്നും എല്ലാ വിഭാഗത്തിലുള്ള ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഓരോ ദിവസവും സംഘടനകള്‍ പരിപാടിയിൽ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണെന്നും കേരള സമൂഹത്തിൽ മുറിവുണ്ടാക്കാൻ മാത്രമേ വനിതാ മതിൽ ഉപകരിക്കൂവെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിനോ എൽഡിഎഫിനോ മതിൽ കെട്ടണമെങ്കിൽ പാര്‍ട്ടി ഫണ്ട് ഉപയോഗിക്കണമെന്നും ചെന്നിത്തല ആരോപിച്ചു.
ഇതിനിടെ വനിതാ മതിലു പണിയാൻ സര്‍ക്കാര്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കെ മുരളീധരനും രംഗത്തെത്തി. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ ഇതിനുപയോഗിക്കുന്നത് എന്നും മുരളീധരൻ ചോദിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിനു വേണ്ടിയാണ് വനിതാ മതിലിൽ പങ്കെടുക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. മുസ്ലിം, ക്രൈസ്തവ സംഘടനകളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ലെന്നും എല്ലാ വിഭാഗത്തിലുള്ള ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഓരോ ദിവസവും സംഘടനകള്‍ പരിപാടിയിൽ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണെന്നും കേരള സമൂഹത്തിൽ മുറിവുണ്ടാക്കാൻ മാത്രമേ വനിതാ മതിൽ ഉപകരിക്കൂവെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിനോ എൽഡിഎഫിനോ മതിൽ കെട്ടണമെങ്കിൽ പാര്‍ട്ടി ഫണ്ട് ഉപയോഗിക്കണമെന്നും ചെന്നിത്തല ആരോപിച്ചു.
ഇതിനിടെ വനിതാ മതിലു പണിയാൻ സര്‍ക്കാര്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കെ മുരളീധരനും രംഗത്തെത്തി. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ ഇതിനുപയോഗിക്കുന്നത് എന്നും മുരളീധരൻ ചോദിച്ചു.