ആപ്പ്ജില്ല

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം

Samayam Malayalam 28 Nov 2018, 2:01 pm
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സഭ പിരിഞ്ഞത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം നേരത്തെ നിര്‍ത്തിവയ്ക്കുകയും പിന്നീട് ശൂന്യവേള ഒഴിവാക്കി സഭ തുടരുകയുമായിരുന്നു. ശബരിമലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചത്.രാവിലെ ശബരിമലയിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്ക ണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ കേരള നിയമസഭയിൽ തുടങ്ങി വെച്ച പ്രതിഷേധം ഉന്തിലും തള്ളിലും കലാശിച്ചു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയും സംഘർഷാവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതോടെ സ്പീക്കർ സഭാനടപടികൾ നിർത്തിവെച്ചു. ശൂന്യവേള ഒഴിവാക്കി ഒരു മണിക്കൂറിന് ശേഷം നടപടികൾ പുന:രാരംഭിച്ചു.ശബരിമലയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. പ്രതിപക്ഷത്തിന്‍റെ നിലപാട് ശബരിമലയെ പ്രക്ഷുബ്‍ധമാക്കി. നിയമം ലംഘിച്ചാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ശബരിമലയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയില്‍ നടന്നത് അസാധാരണ സംഭവങ്ങളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറ‌ഞ്ഞു. 45 മിനിറ്റ് അടുപ്പിച്ച് മുഖ്യമന്ത്രി ഉത്തരം പറയാന്‍ എടുത്തത് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. ദീര്‍ഘനേരം സംസാരിക്കാന്‍ തനിക്ക് ആരോഗ്യമുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടിക്ക് മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കാനുള്ള വേദിയല്ല നിയമസഭ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.നിരോധനാജ്ഞ പിൻവലിക്കുക, വിഷയം ചർച്ച ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. എന്നാൽ ഇതേ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രതിഷേധത്തിൻ്റെ ആവശ്യമില്ലെന്നും സ്പീക്കർ അറിയിച്ചു. ഇതിനിടെ ചില അംഗങ്ങൾ സ്പീക്കറുടെ ഡയസിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ചില എംഎൽഎമാർ ഇത് തടഞ്ഞതോടെ നടുത്തളത്തിൽ ഉന്തും തള്ളുമായി.തുടർന്ന് ഇത് അസാധാരണ സാഹചര്യമാണെന്ന് അറിയിച്ച് സ്പീക്കർ സഭാനടപടികൾ നിർത്തിവെയ്ക്കുകയായിരുന്നു. ചോദ്യോത്തരവേളയില്‍ തുടങ്ങിയ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന് സ്‍പീക്കര്‍ അധിക സമയം നല്‍കിയതിന് എതിരെയും തിരിഞ്ഞു. ബിജെപിയുമായി സഹകരണം പ്രഖ്യാപിച്ച സ്വതന്ത്ര എംഎല്‍എ പിസി ജോര്‍ജും പ്രതിപക്ഷ എംഎൽഎമാരായ റോഷി അഗസ്റ്റിനും എം ജയരാജും ബിജെപി എംഎൽഎ ഒ. രാജഗോപാലിനൊപ്പം കറുപ്പണിഞ്ഞാണ് എത്തിയത്. ശബരിമല വിഷയത്തിൽ തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്ന് സൂചിപ്പിക്കാനാണ് കറുപ്പണിഞ്ഞ് എത്തിയത്.
Samayam Malayalam p-c-george-black_710x400xt


ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം, ശബരിമല സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാ‍ർഡും ഉയര്‍ത്തി പ്രതിപക്ഷം ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്