തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. നിയമസഭയിൽ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയുമുണ്ടായി. കെ.പി.സി.സി ഉപാധ്യക്ഷനും എം.എല്‍.എയുമായ വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പ്രളയം നടന്നുകഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ദുരിതബാധിതര്‍ക്ക് ഇതുവരെ സഹായസഹകരണങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ദുരിതക്കയത്തിൽപ്പെട്ട ജനങ്ങള്‍ക്ക് സഹായവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്ന ആളുകള്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അത്തരക്കാര്‍ ദിവാസ്വപ്‌നം കാണുകയാണെന്നും പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ പങ്കെടുക്കാത്തവരാണ് ഇങ്ങനെ ദിവാസ്വപ്‌നം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
പ്രളയാനന്തര പ്രവര്‍ത്തനങ്ങളിൽ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ല . പ്രളയാനന്തര പുനഃനിര്‍മാണത്തിന് മൂന്ന് വര്‍ഷമെങ്കിലും സമയം വേണ്ടിവരും. നാശനഷ്ടം സംഭവിച്ചിട്ടുള്ള ഒരു കുടുംബത്തെയും സര്‍ക്കാര്‍ ഒഴിവാക്കുകയില്ല. ഓരോ വീടുകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നല്‍കുന്നുമുണ്ട്. റീ ബില്‍ഡ് കേരള എന്നത് കേവലമൊരു സര്‍ക്കാര്‍ സംവിധാനമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതാണത്.
സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം കെപിസിസിയുടെ ആയിരം വീടുകളുടെ പണി എവിടെവരെയെത്തിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
റീബില്‍ഡ് കേരള ലോഗോയായി ഒച്ചിന്‍റെ ചിത്രമാണ് കൊണ്ടുവരേണ്ടതെന്നും വി.ഡി സതീശന്‍ പരിഹാസരൂപേണ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചര്‍ച്ചയിലാണ് സതീശൻ ഇത്തരത്തിൽ സര്‍ക്കാരിനെ ട്രോളിയത്. അതേസമയം പ്രളയദുരിതം ശാസ്ത്രീയമായി മറികടക്കാന്‍ മൂന്നുവര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കുയുണ്ടായി.
എന്നാൽ നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്ന ആളുകള്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അത്തരക്കാര്‍ ദിവാസ്വപ്‌നം കാണുകയാണെന്നും പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ പങ്കെടുക്കാത്തവരാണ് ഇങ്ങനെ ദിവാസ്വപ്‌നം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
പ്രളയാനന്തര പ്രവര്‍ത്തനങ്ങളിൽ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ല . പ്രളയാനന്തര പുനഃനിര്‍മാണത്തിന് മൂന്ന് വര്‍ഷമെങ്കിലും സമയം വേണ്ടിവരും. നാശനഷ്ടം സംഭവിച്ചിട്ടുള്ള ഒരു കുടുംബത്തെയും സര്‍ക്കാര്‍ ഒഴിവാക്കുകയില്ല. ഓരോ വീടുകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നല്‍കുന്നുമുണ്ട്. റീ ബില്‍ഡ് കേരള എന്നത് കേവലമൊരു സര്‍ക്കാര്‍ സംവിധാനമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതാണത്.
സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം കെപിസിസിയുടെ ആയിരം വീടുകളുടെ പണി എവിടെവരെയെത്തിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
റീബില്‍ഡ് കേരള ലോഗോയായി ഒച്ചിന്‍റെ ചിത്രമാണ് കൊണ്ടുവരേണ്ടതെന്നും വി.ഡി സതീശന്‍ പരിഹാസരൂപേണ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചര്‍ച്ചയിലാണ് സതീശൻ ഇത്തരത്തിൽ സര്‍ക്കാരിനെ ട്രോളിയത്. അതേസമയം പ്രളയദുരിതം ശാസ്ത്രീയമായി മറികടക്കാന്‍ മൂന്നുവര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കുയുണ്ടായി.