തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ഷാഫി പറമ്പിലിനെ പോലീസ് മര്‍ദിച്ചതിലാണ് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുകയും സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ചോദ്യോത്തര വേളയില്‍ പ്ലക്കാര്‍ഡും ബാനറും ഷാഫി പറമ്പിലിന്റെ രക്തം പുരണ്ട വസ്ത്രവും ഉയര്‍ത്തിയാണ് സഭയില്‍ പ്രതിഷേധിച്ചത്. ചോദ്യോത്തര വേള നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി. ചോദ്യോത്തര വേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാതെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.
Also Read: കെഎസ്‍യു മാർച്ചിനു നേരെ പോലീസ് ലാത്തി വീശി: ഷാഫി പറമ്പിലിൻ്റെ തലയ്ക്ക് പൊട്ടൽ
കേരള, എം ജി യൂണിവേഴ്സിറ്റി മാര്‍ക്ക് തട്ടിപ്പിനെതിരെ കെഎസ്‍യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ ചൊവ്വാഴ്ച പോലീസ് ലാത്തി വീശി. പോലീസ് ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്കും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനും പരിക്കേറ്റിരുന്നു. നിയമസഭയിലേക്ക് കെഎസ്‍യു സംഘടിപ്പിച്ച മാര്‍ച്ചാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
ചോദ്യോത്തര വേളയില്‍ പ്ലക്കാര്‍ഡും ബാനറും ഷാഫി പറമ്പിലിന്റെ രക്തം പുരണ്ട വസ്ത്രവും ഉയര്‍ത്തിയാണ് സഭയില്‍ പ്രതിഷേധിച്ചത്. ചോദ്യോത്തര വേള നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി. ചോദ്യോത്തര വേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാതെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.
Also Read: കെഎസ്‍യു മാർച്ചിനു നേരെ പോലീസ് ലാത്തി വീശി: ഷാഫി പറമ്പിലിൻ്റെ തലയ്ക്ക് പൊട്ടൽ
കേരള, എം ജി യൂണിവേഴ്സിറ്റി മാര്‍ക്ക് തട്ടിപ്പിനെതിരെ കെഎസ്‍യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ ചൊവ്വാഴ്ച പോലീസ് ലാത്തി വീശി. പോലീസ് ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്കും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനും പരിക്കേറ്റിരുന്നു. നിയമസഭയിലേക്ക് കെഎസ്‍യു സംഘടിപ്പിച്ച മാര്‍ച്ചാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.