ആപ്പ്ജില്ല

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ലീഗ്; ജാമ്യത്തിനുള്ള നീക്കത്തിൽ ഇബ്രാഹിംകുഞ്ഞ്

മുൻകൂട്ടി തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നാണ് മുസ്ലീം ലീഗിൻ്റെ പ്രതികരണം. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Samayam Malayalam 18 Nov 2020, 1:51 pm
കൊച്ചി: പാലാരിവട്ടം ഫ്ലൈഓവ‍ര്‍ അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റിനെ രാഷ്ട്രീയമയി പ്രതിരോധിച്ച് പ്രതിപക്ഷം. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് അനവസരത്തിലണെന്നും നടപടി രാഷ്ട്രീയ പ്രേരിതമണെന്നും മുസ്ലീം ലീഗ് അടിയന്തര യോഗത്തിനു ശേഷം പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
Samayam Malayalam Ebrahim Kunju
വി കെ ഇബ്രാഹിംകുഞ്ഞ് Photo: The Times of India/File


ഫാഷൻ കോള്‍ഡ് തട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മുസ്ലീം ലീഗിൻ്റെ മുതിര്‍ന്ന നേതാവായ വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ്. എന്നാൽ അറസ്റ്റിൻ്റെ വിവരം എൽഡിഎഫ് കൺവീനര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും സര്‍ക്കാര്‍ നേരിടുന്ന വിവാദങ്ങള്‍ ബാലൻസ് ചെയ്യാനായി നടത്തുന്ന നാടകമാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വാദിച്ചു.

Also Read: 'വേറെ പാർട്ടിയിൽ ചേരു, അല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കൂ'; കപിൽ സിബലിനെതിരെ ചൗധരി, കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു

അറസ്റ്റ് നഗ്നമായ അധികാര ദുര്‍വിനിയോഗമാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. അറസ്റ്റ് നടക്കുമെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെന്നും അറസ്റ്റിനായി രണ്ട് മൂന്ന് ദിവസം യോഗങ്ങള്‍ ചേര്‍ന്നിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. അറസ്റ്റ് ചെയ്യണമായിരുന്നെങ്കിൽ അപ്പോള്‍ തന്നെ ചെയ്യണമായിരുന്നുവെന്നും തോന്നുമ്പോള്‍ ചെയ്യാൻ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

Also Read: പാലാരിവട്ടം പാലം അഴിമതി; മുൻമന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

അതേസമയം, വിജിലൻസ് അറസ്റ്റിനു മുൻപേ കൊച്ചിയിലെ ലേക്ക്ഷോര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിംകുഞ്ഞ് നിലവിൽ ആശുപത്രിയിൽ തന്നെ തുടരുകയാണ്. ആശുപത്രി മുറിയിലെത്തി മുൻമന്ത്രിയെ അറസ്റ്റ് ചെയ്ത വിവരം നിയമസഭാ സ്പീക്കറെയും അറിയിച്ചിട്ടുണ്ട്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ ഓൺലൈനായി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്നുമാണ് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ട്. ഇബ്രാഹിം കുഞ്ഞ് ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മുൻ മന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി. പാലാരിവട്ടം പാലത്തിൻ്റെ 30 ശതമാനം ജോലികള്‍ തീര്‍ത്തത് എൽഡിഎഫ് സര്‍ക്കാരാണെന്നും അപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് ആരു പരിഹാരം കാണുമെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ചോദ്യം.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതികരണവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസും രംഗത്തെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്