കൊച്ചി: യാക്കോബായ ഓർത്തഡോക്സ് തർക്കം പരിഹരിക്കാൻ നടത്തിയ സർക്കാർ നീക്കം പാളി. മന്ത്രി ഇ.പി ജയരാജൻ അധ്യക്ഷനായി സർക്കാകർ മന്ത്രിസഭാ ഉപസമയത്തി ഇരു വിഭാഗങ്ങളുമായും ചർച്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ, ഓർത്തഡോക്സ് വിഭാഗം ചർച്ചയിൽ നിന്ന് പിന്മാറിയത് സർക്കാരിന് തിരിച്ചടിയായി. സുപ്രീം കോടതി വിധി നടപ്പാക്കാനാണ് സർക്കാർ നോക്കേണ്ടത് എന്ന് പറഞ്ഞാണ് ഓർത്തഡോക്സ് സഭ ചർച്ചയിൽ നിന്ന് പിന്മാറിയത്. ഇരു വിഭാഗങ്ങളും തമ്മിൽ പല പള്ളികളുടെയും ഉടമസ്ഥാവകാശത്തിന്റെ പേരിൽ തർക്കം തുടരുകയാണ്. ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടു കൊടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട പള്ളികളിലും ഇപ്പോഴും തർക്കം തുടരുകയാണ്.
ചർച്ചക്ക് യാക്കോബായ വിഭാഗം തയ്യാറായെങ്കിലും ഓർത്തോഡോക്സ് വിഭാഗം തയ്യാറായില്ല. ചൊവ്വാഴ്ചയാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ ചർച്ച നടക്കാനിരുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ഇപ്പോൾ ചർച്ച അണ്ടതാണ് തയ്യാറായതെന്നും സർക്കാരിന് വിധി നടപ്പാക്കാൻ താൽര്യമില്ലെന്നും ഓർത്തോഡോക്സ് വിഭാഗം ആരോപിച്ചു.അതെ സമയം സമവായ ശ്രമങ്ങൾ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.
ചർച്ചക്ക് യാക്കോബായ വിഭാഗം തയ്യാറായെങ്കിലും ഓർത്തോഡോക്സ് വിഭാഗം തയ്യാറായില്ല. ചൊവ്വാഴ്ചയാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ ചർച്ച നടക്കാനിരുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ഇപ്പോൾ ചർച്ച അണ്ടതാണ് തയ്യാറായതെന്നും സർക്കാരിന് വിധി നടപ്പാക്കാൻ താൽര്യമില്ലെന്നും ഓർത്തോഡോക്സ് വിഭാഗം ആരോപിച്ചു.അതെ സമയം സമവായ ശ്രമങ്ങൾ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.