ആപ്പ്ജില്ല

സഭാ പ്രശ്നത്തിൽ ബിജെപി നിലപാട് സ്വാഗതാര്‍ഹമെന്ന് ഓർത്തഡോക്സ് സഭ

പത്തനംതിട്ടയിലടക്കം ഒരു ജില്ലയിലും സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് ഓര്‍‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. എം ഒ ജോണ്‍. സഭയോട് അനീതി കാണിച്ചത് ആരാണെന്ന് വിശ്വാസികള്‍ക്കറിയാമെന്ന് അദ്ദേഹം

Samayam Malayalam 31 Mar 2021, 11:54 am

ഹൈലൈറ്റ്:

സഭയോട് അനീതി കാണിച്ചത് ആരാണെന്നറിയാം
പ്രശ്ന പരിഹാരത്തിന് ബിജെപി സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹം
വിശ്വാസികള്‍ യുക്തമായ തരത്തില്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam MO John
എംഒ ജോൺ. PHOTO: Social media
തിരുവനന്തപുരം: ഓർത്തഡോക്സ്- യാക്കോബായ തർക്കവിഷയത്തിൽ പ്രതികരണവുമായി ഓര്‍‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. എം ഒ ജോണ്‍. ഓർത്തഡോക്സ് സഭ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. സഭയോട് അനീതി കാണിച്ചത് ആരാണെന്ന് വിശ്വാസികള്‍ക്കറിയാമെന്ന് എം ഒ ജോണ്‍ പറഞ്ഞു.

സഭാ പ്രശ്നം പരിഹരിക്കാൻ ബിജെപി സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും ഓര്‍‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. എം ഒ ജോണ്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് അറിയാവുന്നതിനാലാണ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താത്തതെന്നും അദ്ദേഹം പറയുന്നു.

Also Read : 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും നാളെ മുതൽ വാക്സിൻ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിശ്വാസികള്‍ യുക്തമായ തരത്തില്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും എംഒ ജോൺ പറഞ്ഞു. പത്തനംതിട്ടയിലടക്കം ഒരു ജില്ലയിലും സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൗ ജിഹാദ് വിഷയം ഇപ്പോൾ വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും അദ്ദേഹം വമർശിച്ചു.

Also Read : തെരഞ്ഞെടുപ്പ് വന്നാൽ റേഷൻ കട തുറക്കരുതെന്നാണോ? കൊവിഡ് വാക്‌സിൻ്റെ ഗുണഫലം രണ്ട് മാസം കൊണ്ടെന്ന് ആരോഗ്യമന്ത്രി

കേരളാ കോൺഗ്ര് എം നേതാവ് ജോസ് കെ മാണി ലൗ ജിഹാദ് വിഷയത്തിൽ നടത്തിയ പ്രതികരണം വിവാദമായിരുന്നു ഈ സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭ പ്രതിനിധിയുടെ പ്രതികരണം. അതേസമയം ജോസ് കെ മാണി തന്‍റെ പ്രസ്താവന വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. സര്‍ക്കാരിന്‍റെയും ഇടതുമുന്നണിയുടെയും അഭിപ്രായമാണ് തനിക്കെന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്. ഇടതുനേതാക്കൾ ജോസിന്‍റെ പ്രസ്താവനയെ തള്ളിയതിന് പിന്നാലെയായിരുന്നു ഇത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്