ആപ്പ്ജില്ല

മലങ്കര സഭാ തര്‍ക്കം: പള്ളി വികാരിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ഇടവകക്കാര്‍ക്ക് നല്‍കിയേക്കും; പുതിയ ബില്ല്

യാക്കോബായ സഭാംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പള്ളികളില്‍ അവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമ നിര്‍മ്മാണം

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 10 Mar 2023, 3:02 pm
ന്യൂഡല്‍ഹി: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാനുള്ള പുതിയ ബില്ല് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സുപ്രിം കോടതി വിധിയില്‍ നിന്നുകൊണ്ടായിരിക്കും പുതിയ ബില്ല് കൊണ്ടുവരിക. 1934 ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം പള്ളികളുടെ ഭരണമെന്ന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ ബില്ലില്‍ പള്ളി വികാരിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ഇടവകക്കാര്‍ക്ക് നല്‍കിയേക്കും.
Samayam Malayalam Supreme court


Also Read: സ്ത്രീധനം വേണ്ടെന്ന് പറഞ്ഞു കല്യാണം ഉറപ്പിച്ചു, തവണകളായി പണം വാങ്ങി; വാക്ക് മാറിയപ്പോൾ പെണ്‍കുട്ടി ജീവനൊടുക്കി

മലങ്കര സഭാംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പള്ളികളില്‍ അവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ യാക്കോബായ സഭാംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പള്ളികളിലും ഇടവക മെത്രാപോലീത്തയാണ് വികാരിയെ നിയമിക്കുന്നത്. ഈ രീതി മാറ്റുകയും ഇടവകാംഗങ്ങള്‍ക്ക് വികാരിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ഉറപ്പാക്കുന്ന നിയമനിര്‍മ്മാണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് സൂചനയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: ആയുധങ്ങൾ കൈമാറി, ചിത്രങ്ങൾ പകർത്തി; രണ്ട് തീവ്രവാദികളെ വധിച്ച് സൗദി അറേബ്യ

1934 ലെ സഭാ ഭരണഘടന പ്രകാരം, മലങ്കര സഭയുടെ പള്ളി ഭരണത്തിനുള്ള മാനേജിങ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇടവക കമ്മിറ്റി അംഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതില്‍ വികാരിക്ക് സുപ്രധാന പങ്കാണ് ഉള്ളത്. പള്ളികളില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും ഇടവക മെത്രാപോലീത്ത നിയമിക്കുന്ന വികാരി തങ്ങളുടെ വികാരം ഉള്‍ക്കൊള്ളില്ലെന്നാണ് യാക്കോബായ സഭാംഗങ്ങളുടെ പരാതി. ഇത് മറികടക്കുന്നതിനും കൂടിയാണ് വികാരിയെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഇടവകാംഗങ്ങള്‍ക്ക് കൈമാറാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം.

Read Latest Kerala News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്