തൃശ്ശൂർ: തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുതെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ ആനയുടെ ഉടമകൾ. ആനയെ പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് വൈൽഡ് ലൈഫ് വാർഡൻ പരിഗണിച്ചില്ലെന്നാണ് ഉടമകളുടെ ആരോപണം. ഗുരുവായൂരിൽ ക്ഷേത്ര പ്രവേശനത്തിനിടെ ഇടഞ്ഞോടിയ ആന രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. ആനയുടെ ആരോഗ്യ പ്രശ്നങ്ങളും പ്രായവും പരിഗണിച്ചാണ് ആനയെ എഴുന്നള്ളിക്കുന്നതിന് വൈൽഡ് ലൈഫ് വാർഡൻ വിലക്ക് ഏർപ്പെടുത്തിയത്.
അഞ്ച് അംഗ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വാർഡൻ അവഗണിച്ചെന്നാണ് ഉയരുന്ന ആക്ഷേപം. ആനയെ ആഴ്ചയിൽ ഇടവിട്ട മൂന്ന് ദിവസങ്ങളിൽ മാത്രം എഴുന്നള്ളിക്കാനും രണ്ട് മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്താനും തൃശ്ശൂരിൽ മാത്രം എഴുന്നള്ളിക്കാനുമാണ് അഞ്ച് അംഗ സമിതിയുടെ നിർദ്ദേശം.
വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ആന പ്രേമികളുടേയും ഉടമകളുടേയും തീരുമാനം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ 12 പേരെയാണ് ഇതുവരെ കൊലപ്പെടുത്തിയിട്ടുള്ളത്.
അഞ്ച് അംഗ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വാർഡൻ അവഗണിച്ചെന്നാണ് ഉയരുന്ന ആക്ഷേപം. ആനയെ ആഴ്ചയിൽ ഇടവിട്ട മൂന്ന് ദിവസങ്ങളിൽ മാത്രം എഴുന്നള്ളിക്കാനും രണ്ട് മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്താനും തൃശ്ശൂരിൽ മാത്രം എഴുന്നള്ളിക്കാനുമാണ് അഞ്ച് അംഗ സമിതിയുടെ നിർദ്ദേശം.
വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ആന പ്രേമികളുടേയും ഉടമകളുടേയും തീരുമാനം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ 12 പേരെയാണ് ഇതുവരെ കൊലപ്പെടുത്തിയിട്ടുള്ളത്.