ഫ്ളാറ്റ് ഉടമകൾ സത്യവാങ്മൂലം നൽകണം; കൃത്യ വിവരമെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം
107 ഫ്ളാറ്റ് ഉടമകൾക്കാണ് നഷ്ടപരിഹാര തുക ലഭിക്കുക. ഇതിൽ 13 ഫ്ളാറ്റ് ഉടമകൾക്കു മാത്രം നഷ്ടപരിഹാര തുകയായ 25 ലക്ഷം ലഭിക്കും. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ 23ന് പരിഗണിക്കും.
Samayam Malayalam 19 Oct 2019, 11:08 pm
ഹൈലൈറ്റ്:
- കേസിലെ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി നീട്ടി
- പ്രതികളുടെ ജാമ്യാപേക്ഷ 23ന് പരിഗണിക്കും
- 10 ദിവസത്തിനുള്ളിൽ ഫ്ളാറ്റ് പൊളിക്കുന്നതിന്റെ രൂപരേഖ കമ്പനികൾ സർക്കാരിനു നൽകും
കൊച്ചി: നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്ളാറ്റ് ഉടമകൾ ഞായറാഴ്ച നഗരസഭയിൽ സത്യവാങ്മൂലം നൽകണമെന്ന് സബ് കളക്ടർ. ബാങ്ക് അക്കൗണ്ട് വിവരം അടക്കം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണമെന്ന് കളക്ടർ വ്യക്തമാക്കി. വിവരങ്ങൾ കൃത്യമാണെങ്കിൽ രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും. 107 ഉടമകൾക്കാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. ഇതിൽ 13 പേർക്ക് മാത്രമാണ് 25 ലക്ഷം ലഭിക്കുക. മരട് കേസിലെ പ്രതികളെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഹോളി ഫെയ്ത്ത് ഉടമ സാലി ഫ്രാന്‍സിസ്, രണ്ടാം പ്രതി മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്, മൂന്നാം പ്രതി പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ 23ന് പരിഗണിക്കും.
കേസിൽ നാലാം പ്രതിയായ പഞ്ചായത്ത് ക്ലർക്ക് ജയറാം നായ്കിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ മുന്നോടിയായി ചില ഫ്ളാറ്റുകളുടെ ജനലുകളും വാതിലുകളും നീക്കാൻ ആരംഭിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ ഓരോ ഫ്ളാറ്റുകളും പൊളിക്കുന്നതിന്റെ രൂപരേഖ കമ്പനികൾ സർക്കാരിന് കൈമാറും.
കേസിൽ നാലാം പ്രതിയായ പഞ്ചായത്ത് ക്ലർക്ക് ജയറാം നായ്കിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ മുന്നോടിയായി ചില ഫ്ളാറ്റുകളുടെ ജനലുകളും വാതിലുകളും നീക്കാൻ ആരംഭിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ ഓരോ ഫ്ളാറ്റുകളും പൊളിക്കുന്നതിന്റെ രൂപരേഖ കമ്പനികൾ സർക്കാരിന് കൈമാറും.