തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ രണ്ടാം സീറ്റിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ അതൃപ്തി പ്രകടിപ്പിച്ച് പി.ജെ.ജോസഫ്. ജോസ് കെ.മാണി നയിക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ വിട്ടു നിന്ന് കൊണ്ടാണ് പി.ജെ ജോസഫ് സീറ്റ് നൽകാത്തതിലുള്ള അതൃപ്തി വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്രയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാതെ പി.ജെ.ജോസഫ് ദുബൈക്ക് പോയതാണ് പുതിയ വിവാദത്തിന് വഴി വെച്ചത്. തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രയുടെ സമയക്രമവും വിശദാംശങ്ങളും നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. കേരളയാത്രയുടെ കൊല്ലത്ത് നടന്ന സമ്മേളനത്തിൽ പങ്കെടുത്തിരുന്നെന്ന് പി.ജെ.ജോസഫ് വിശദീകരണം നൽകി. ഈ മാസം 15നാണ് തിരുവനന്തപുരത്ത് ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര അവസാനിക്കുന്നത്. ദുബൈയിൽ നടക്കുന്ന ലോക കേരളസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകേണ്ടത്‍ കൊണ്ട് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് ജോസഫ് ഔദ്യോഗികമായി അറിയിച്ചത്. സമാപന സമ്മേളനത്തിന് ശേഷം മാത്രമേ പി.ജെ ജോസഫ് ദുബൈയിൽ നിന്ന് മടങ്ങിയെത്തൂ.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ഒരു സീറ്റ് തങ്ങൾക്ക് വേണമെന്ന് ജോസഫ് വിഭാഗം നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നു. കേരള കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് പി.ജെ.ജോസഫ് വിഭാഗം തിരികെ എത്തിയെങ്കിലും തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ, പാർട്ടിക്കുള്ളിൽ സീറ്റ് വിഭജനത്തെ ചൊല്ലി കൂടുതൽ തർക്കം വേണ്ടെന്നാണ് പാർട്ടി ചെയർമാൻ കെ.എം മാണിയുടെ തീരുമാനം. ഇടുക്കി അല്ലെങ്കിൽ കോട്ടയം മണ്ഡലത്തിൽ പി.ജെ ജോസഫിനെ പരിഗണിക്കണമെന്ന് ചിലർ പാർട്ടി ചെയർമാനോട് ആവശ്യപ്പെട്ടിരുന്നു. അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വാദം പി.ജെ ജോസഫ് വിഭാഗത്തിന് ലയനം നടന്നപ്പോൾ മുതൽ ഉണ്ടായിരുന്നു. ജോസ് കെ മാണിയുടെ കേരള യാത്ര സമാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി.ജെ ജോസഫ് എടുത്ത തീരുമാനം രാഷ്ട്രീയ നിരീക്ഷകർ ഏറെ ഉത്‍കണ്ഠയോടെയാണ് കാണുന്നത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ഒരു സീറ്റ് തങ്ങൾക്ക് വേണമെന്ന് ജോസഫ് വിഭാഗം നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നു. കേരള കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് പി.ജെ.ജോസഫ് വിഭാഗം തിരികെ എത്തിയെങ്കിലും തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ, പാർട്ടിക്കുള്ളിൽ സീറ്റ് വിഭജനത്തെ ചൊല്ലി കൂടുതൽ തർക്കം വേണ്ടെന്നാണ് പാർട്ടി ചെയർമാൻ കെ.എം മാണിയുടെ തീരുമാനം. ഇടുക്കി അല്ലെങ്കിൽ കോട്ടയം മണ്ഡലത്തിൽ പി.ജെ ജോസഫിനെ പരിഗണിക്കണമെന്ന് ചിലർ പാർട്ടി ചെയർമാനോട് ആവശ്യപ്പെട്ടിരുന്നു. അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വാദം പി.ജെ ജോസഫ് വിഭാഗത്തിന് ലയനം നടന്നപ്പോൾ മുതൽ ഉണ്ടായിരുന്നു. ജോസ് കെ മാണിയുടെ കേരള യാത്ര സമാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി.ജെ ജോസഫ് എടുത്ത തീരുമാനം രാഷ്ട്രീയ നിരീക്ഷകർ ഏറെ ഉത്‍കണ്ഠയോടെയാണ് കാണുന്നത്.