ആപ്പ്ജില്ല

അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടി വേദികളിൽ പറയണം; പി ജയരാജനോട് സിപിഎം സംസ്ഥാന സമിതി

ആന്തൂർ നഗരസഭാ അധ്യക്ഷയെ വേദിയിലിരുത്തി വിമർശിച്ച സംഭവത്തിലാണ് നടപടി. ശ്യമളയ്ക്ക് തെറ്റുപറ്റിയെന്ന അഭിപ്രായം പാർട്ടിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ പറഞ്ഞു.

Samayam Malayalam 26 Jun 2019, 7:52 pm
തിരുവനന്തപുരം: ആന്തൂർ, പിജെ ആർമി വിഷയത്തിൽ പി ജയരാജനെ തിരുത്തി സിപിഎം സംസ്ഥാന സമിതി. സംസ്ഥാന സമിതിയിൽ പൊതു ചർച്ചയ്ക്ക് മറുപടി പറയവെയാണ് കോടിയേരി ബാലകൃഷ്ണൻ പി ജയരാജനെതിരെ വിമർശനം ഉന്നയിച്ചത്. പി ജെ ആർമി എന്ന ഫേസ്ബുക്ക് പേജിലൂടെയും മറ്റും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
Samayam Malayalam p jayarajan


പലകാര്യങ്ങളിൽ വിയോജിപ്പും അഭിപ്രായ വ്യത്യസങ്ങളും ഉണ്ടാകാം. എന്നാൽ അത്തരം കാര്യങ്ങൾ പാർട്ടി വേദികളിൽ ഉന്നയിക്കുന്നതാണ് ശരിയായ രീതി. അതിന് സമൂഹമാധ്യമം ഉപയോഗിക്കുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

ആന്തൂർ വിഷയത്തിൽ നഗരസഭാ അധ്യക്ഷയെ വേദിയിലിരുത്തി അവർക്കെതിരെ സംസ്ഥാന സമിതിയിൽ നടപടി ഉണ്ടാകുമെന്ന് പറഞ്ഞത് ശരിയായ നടപടിയല്ല. സംസ്ഥാന സമിതി നടപടിയെടുക്കുമെന്ന് പറഞ്ഞത് ജനങ്ങൾക്കുള്ള വാഗ്ദാനമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. അത് ശരിയായ കാര്യമല്ല.

കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നകാര്യത്തിൽ പി കെ ശ്യാമളയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്നാണ് സംസ്ഥാന സമിതിയുടെ നിലപാട്. എന്നാൽ അതിനു കടകവിരുദ്ധമായ നടപടിയാണ് പി ജയരാജനിൽനിന്നും ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.

നേരത്തെ പയ്യന്നൂരിൽ ധനരാജ് കൊല്ലപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനു മുന്നിൽ മൈക്ക് കെട്ടിവെച്ച് പ്രതിഷേധ യോഗം നടത്തിയ സംഭവത്തിലും സംഗീത ശിൽപ്പങ്ങൾ നിർമ്മിച്ച് സ്വന്തം നിലയിൽ പ്രചാരണം നടത്തുന്നതിനെതിരെയും പി ജയരാജനെതിരെ സംസ്ഥാന സമിതി നിലപാടെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്