കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്നുള്ള വയല്‍ക്കിളികളുടെ പിന്മാറ്റത്തെ സ്വാഗതം ചെയ്ത് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറാനുള്ള വയല്‍ക്കിളികളുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് പി ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ സമരക്കാരെ കുറ്റപ്പെടുത്തുന്നില്ല. സ്വന്തം ഭൂമി വിട്ടുനല്‍ക്കേണ്ടി വരുമ്പോള്‍ ആര്‍ക്കായാലും വിഷമമുണ്ടാകുമെന്നും ജയരാജന്‍ പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സമരത്തില്‍ നിന്നും വയല്‍ക്കിളികളുടെ പിന്മാറ്റം. സമരരംഗത്തുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറി. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്.
അതേസമയം ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തില്‍ ബിജെപി സമരത്തിനൊപ്പം ചേര്‍ന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ നിന്ന് അല്‍പം പോലും പിന്നോട്ട് പോകാന്‍ കൂട്ടാക്കിയില്ല. സമരത്തെ ആദ്യഘട്ടത്തിൽ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിൻവലിയുകയും ചെയ്തു. ഇതോടെ ബഹുജനസംഘടനകളുടെ പിന്തുണ കുറഞ്ഞു. ഇതിന് പിന്നാലെയാണ് വയല്‍ക്കിളികള്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നത്.
അതേസമയം ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തില്‍ ബിജെപി സമരത്തിനൊപ്പം ചേര്‍ന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ നിന്ന് അല്‍പം പോലും പിന്നോട്ട് പോകാന്‍ കൂട്ടാക്കിയില്ല. സമരത്തെ ആദ്യഘട്ടത്തിൽ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിൻവലിയുകയും ചെയ്തു. ഇതോടെ ബഹുജനസംഘടനകളുടെ പിന്തുണ കുറഞ്ഞു. ഇതിന് പിന്നാലെയാണ് വയല്‍ക്കിളികള്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നത്.