ആപ്പ്ജില്ല

സ്വപ്‌നയെ ജയിലിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി: പികെ കൃഷ്ണദാസ്

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവ് പുറത്ത് വരാതിരിക്കാനാണ് സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ. ദേശീയ അന്വേഷണ ഏജൻസികൾ ജയിൽ സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്നും ആവശ്യം

Samayam Malayalam 9 Dec 2020, 12:34 pm
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സ്വപ്ന സുരേഷിനെ ജയിലിനുള്ളിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വപ്നയെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞതായി ട്വന്‍റിഫോർ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
Samayam Malayalam krishnadas, surendran
പികെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ . PHOTO: Facebook


'ജയിലിനുള്ളില്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തണം. അവര്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയായിരിക്കുമെന്നതില്‍ സംശയമില്ല. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്,' പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടായതി ട്വന്‍റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Also Read : സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് മുല്ലപ്പള്ളി; രവീന്ദ്രന് കൊവിഡ് അനന്തര ചികിത്സയിലെന്ന് കടകംപള്ളി

സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവ് പുറത്ത് വരാതിരിക്കാനാണ് ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസികൾ ജയിൽ സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. ജയിൽ ഡിജിപി ഉത്തരവാദിത്തം പാലിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരള പോലീസ് സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. സ്വപ്നയെ പോലീസ് കസ്റ്റഡിയിൽ വിടരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : പനിനീരുകൊണ്ടല്ല, ചോരയും വിയര്‍പ്പും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങളുണ്ടാകുന്നത്: നവജ്യോത്‌ സിങ് സിദ്ദു

അതേസമയം, സ്വപ്‌ന സുരേഷിന് വധഭീഷണിയുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശം നൽകിയതായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ദക്ഷിണ മേഖല ജയിൽ ഡിഐ ജിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്