മലപ്പുറം: ലോക്സഭാതിരഞ്ഞെടുപ്പില്‍ മൂന്നിലേറെ സീറ്റുകള്‍ക്ക് മുസ്ലിംലീഗിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. യു ഡി എഫ് ഉഭയ കക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റെന്ന ആവശ്യം ഉറപ്പായും അറിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ പി എ മജീദും വ്യക്തമാക്കി. മുന്നണിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നടപടി ലീഗില്നിന്നുണ്ടാകുമെന്ന് കണക്കുകൂട്ടുന്നില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. ലീഗിന്റെ ഈ ആവശ്യം ഈ മാസം 18ന് ചേരുന്ന യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാനും പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം ധാരണയായിട്ടുണ്ട്.
മുസ്ലിം ലീഗ് എംപിമാരും എം എല്‍ എമാരുംനേതൃയോഗത്തിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനം യു ഡി എഫ് യോഗത്തിന് ശേഷം ഉണ്ടാകുമെന്നാണ് സൂചന.
മുസ്ലിം ലീഗ് എംപിമാരും എം എല്‍ എമാരുംനേതൃയോഗത്തിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനം യു ഡി എഫ് യോഗത്തിന് ശേഷം ഉണ്ടാകുമെന്നാണ് സൂചന.