പാലക്കാട്: തനിക്ക് തെറ്റ് പറ്റിയെന്ന് പാർട്ടി ചൂണ്ടിക്കാട്ടിയാൽ സ്വീകരിക്കുമെന്ന് പി.കെ.ശശി എംഎൽഎ. പരാതി അന്വേഷിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ട്. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ തന്നിൽ നിന്ന് അറിയാൻ കഴിയില്ല.അന്വേഷണത്തെ നേരിടാനുള്ള കമ്യൂണിസ്റ്റ് കരുത്ത് തനിക്കുണ്ടെന്നും പി.കെ.ശശി വ്യക്തമാക്കി. പരാതിയില്ലാഞ്ഞിട്ട് മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് പി.കെ.ശശി പറഞ്ഞു.
മാധ്യമങ്ങൾ വിചാരിക്കുന്ന പാർട്ടിയല്ല സിപിഎം.വിവരമില്ലാത്തവർ പലകാര്യങ്ങളും പുറത്ത് പറഞ്ഞേക്കും. ചെർപ്പുളശേരിയിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ പി.കെ.ശശിക്കെതിക്കെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. അതെ സമയം, എംഎൽഎക്കെതിരായ പരാതിയിൽ അന്വേഷണം ആരംഭിച്ചെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്ന് വൃന്ദ വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാവാണ് എംഎൽഎക്കെതിരെ കേന്ദ്ര സിപിഎം നേതൃത്വത്തിന് പരാതി നൽകിയത്. ദേശീയ വനിതാ കമ്മീഷൻ പരാതിയിൽ സ്വമേധയാ കേസെടുത്തിരുന്നു.
മാധ്യമങ്ങൾ വിചാരിക്കുന്ന പാർട്ടിയല്ല സിപിഎം.വിവരമില്ലാത്തവർ പലകാര്യങ്ങളും പുറത്ത് പറഞ്ഞേക്കും. ചെർപ്പുളശേരിയിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ പി.കെ.ശശിക്കെതിക്കെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. അതെ സമയം, എംഎൽഎക്കെതിരായ പരാതിയിൽ അന്വേഷണം ആരംഭിച്ചെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്ന് വൃന്ദ വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാവാണ് എംഎൽഎക്കെതിരെ കേന്ദ്ര സിപിഎം നേതൃത്വത്തിന് പരാതി നൽകിയത്. ദേശീയ വനിതാ കമ്മീഷൻ പരാതിയിൽ സ്വമേധയാ കേസെടുത്തിരുന്നു.