തിരുവനന്തപുരം: കേരളതീരത്ത് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം മാറ്റിവച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ കേരളസന്ദര്‍ശനവും മാറ്റിവെച്ചിട്ടുണ്ട്.
പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം വെള്ളിയാഴ്ച രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്.
.
ശംഖുമുഖം അടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ശംഖുമുഖത്ത് പത്തുമീറ്റര്‍ വരെ കടൽ കരയിലേയ്ക്ക് കയറുന്നുണ്ട്. രാഹുൽ ഗാന്ധിയോടൊപ്പം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ എ കെ ആന്‍റണി, മുകുള്‍ വാസ്നിക് തുടങ്ങിയവരും പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയിലായിരുന്നു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പടയൊരുക്കം ജാഥ ആരംഭിച്ചത്.
പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം വെള്ളിയാഴ്ച രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്.
.
ശംഖുമുഖം അടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ശംഖുമുഖത്ത് പത്തുമീറ്റര്‍ വരെ കടൽ കരയിലേയ്ക്ക് കയറുന്നുണ്ട്. രാഹുൽ ഗാന്ധിയോടൊപ്പം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ എ കെ ആന്‍റണി, മുകുള്‍ വാസ്നിക് തുടങ്ങിയവരും പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയിലായിരുന്നു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പടയൊരുക്കം ജാഥ ആരംഭിച്ചത്.