ന്യൂഡൽഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കും പരിപാലനത്തിനുമായി കേരള സര്‍ക്കാര്‍ ചെലവാക്കിയ പണം നൽകുവാന് സാവകാശം ആവശ്യപ്പെട്ട് ക്ഷേത്രഭരണസമിതി. 11.7 കോടി രൂപയാണ് ക്ഷേത്രം സര്‍ക്കാരിന് നൽകാനുള്ളത്. Also Read : കേരളത്തിൽ ഇന്ന് 5397 കൊവിഡ്; 74,408 സാമ്പിളുകൾ പരിശോധിച്ചു
കൊവിഡ്-19 മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങളാണ് പണം അടയ്ക്കുന്നതിന് തടസമെന്ന് ഭരണസമിതി വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഭരണസമിതിക്ക് വേണ്ടി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ. ബാബുവാണ് സുപ്രീം കോടതിയെ വിവരം അറിയിച്ചത്.
ജസ്റ്റീസുമാരായ യു യു ലളിതും ഇന്ദു മൽഹോത്രയും അടങ്ങുന്ന ബെഞ്ചാണ് കേസ് കേട്ടത്.
അതേസമയം, സംസ്ഥാന സര്‍ക്കാരാണ് തുക കൈമാറുന്നതിന് കൂടുതൽ സമയം അനുവദിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിന്റെ മുൻകൂർ ഉത്തരവുകളെല്ലാം പാലിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.
ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക തിരികെ നൽകണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കൊവിഡ് മൂലം സംഭാവനകളെ ബാധിച്ചുവെന്നും തുക നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെന്നും പറഞ്ഞു. ഇപ്പോൾ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് കോടതി അറിയിച്ചു.
Also Read : കേരളത്തിൽ ഇന്ന് 5397 കൊവിഡ്; 74,408 സാമ്പിളുകൾ പരിശോധിച്ചു
കേരളത്തിന്റെ മുൻകൂർ ഉത്തരവുകളെല്ലാം പാലിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ക്ഷേത്ര അക്കൗണ്ടുകളുടെ ഓഡിറ്റ് സംബന്ധിച്ച് സെപ്റ്റംബർ പകുതിയോടെ ഇത് ഏറ്റെടുക്കുമെന്നും കോടതി അറിയിച്ചു.
മാർച്ച് മാസത്തിൽ കൊവിഡ് ലോക്ക്ഡൗൺ മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം അടച്ചിട്ടിരുന്നു. പിന്നീട്, ചില നിയന്ത്രണങ്ങളുണ്ടെങ്കിലും ഓഗസ്റ്റ് 26 ന് ക്ഷേത്രം വീണ്ടും തുറക്കുകയായിരുന്നു. ക്ഷേത്രത്തിലെ 10 പൂജാരിമാര്‍ക്ക് അടക്കം 12 അംഗങ്ങള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒക്ടോബറിൽ ഇത് വീണ്ടും താൽക്കാലികമായി അടക്കുകയായിരുന്നു.
കൊവിഡ്-19 മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങളാണ് പണം അടയ്ക്കുന്നതിന് തടസമെന്ന് ഭരണസമിതി വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഭരണസമിതിക്ക് വേണ്ടി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ. ബാബുവാണ് സുപ്രീം കോടതിയെ വിവരം അറിയിച്ചത്.
ജസ്റ്റീസുമാരായ യു യു ലളിതും ഇന്ദു മൽഹോത്രയും അടങ്ങുന്ന ബെഞ്ചാണ് കേസ് കേട്ടത്.
അതേസമയം, സംസ്ഥാന സര്‍ക്കാരാണ് തുക കൈമാറുന്നതിന് കൂടുതൽ സമയം അനുവദിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിന്റെ മുൻകൂർ ഉത്തരവുകളെല്ലാം പാലിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.
ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക തിരികെ നൽകണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കൊവിഡ് മൂലം സംഭാവനകളെ ബാധിച്ചുവെന്നും തുക നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെന്നും പറഞ്ഞു. ഇപ്പോൾ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് കോടതി അറിയിച്ചു.
Also Read : കേരളത്തിൽ ഇന്ന് 5397 കൊവിഡ്; 74,408 സാമ്പിളുകൾ പരിശോധിച്ചു
കേരളത്തിന്റെ മുൻകൂർ ഉത്തരവുകളെല്ലാം പാലിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ക്ഷേത്ര അക്കൗണ്ടുകളുടെ ഓഡിറ്റ് സംബന്ധിച്ച് സെപ്റ്റംബർ പകുതിയോടെ ഇത് ഏറ്റെടുക്കുമെന്നും കോടതി അറിയിച്ചു.
മാർച്ച് മാസത്തിൽ കൊവിഡ് ലോക്ക്ഡൗൺ മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം അടച്ചിട്ടിരുന്നു. പിന്നീട്, ചില നിയന്ത്രണങ്ങളുണ്ടെങ്കിലും ഓഗസ്റ്റ് 26 ന് ക്ഷേത്രം വീണ്ടും തുറക്കുകയായിരുന്നു. ക്ഷേത്രത്തിലെ 10 പൂജാരിമാര്‍ക്ക് അടക്കം 12 അംഗങ്ങള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒക്ടോബറിൽ ഇത് വീണ്ടും താൽക്കാലികമായി അടക്കുകയായിരുന്നു.