ആപ്പ്ജില്ല

പാലായിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ ചിഹ്‌നം 'കൈതച്ചക്ക'

രണ്ടില ചിഹ്നം ലഭിക്കാതിരുന്നതിനെ തുടർന്നാണ് മറ്റ് ചിഹ്നങ്ങളിൽ ഏതെങ്കിലും ഒന്ന് അനുവദിക്കണമെന്ന് ജോസ് ടോം അപേക്ഷ നൽകിയത്. സ്വതന്ത്രർ ഉൾപ്പടെ 13 സ്ഥാനാർഥികളാണ് പാലായിൽ മത്സരരംഗത്തുള്ളത്.

Samayam Malayalam 7 Sept 2019, 4:37 pm
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ചിഹ്നം 'കൈതച്ചക്ക'. ഇന്നായിരുന്നു സ്ഥാനാർഥികൾക്ക് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സ്വതന്ത്രരടക്കം 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
Samayam Malayalam jose tom pulikunnel


ജനങ്ങൾ പാർട്ടിയും സ്ഥാനാർത്ഥിയും നോക്കിയാണ് വോട്ടു ചെയ്യുന്നതെന്നും ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്നും ജോസ് ടോം പ്രതികരിച്ചു. കൈതച്ചക്ക മധുരമുള്ളതാണ് മാണി സാറിന്റെ പിൻഗാമിയായി മത്സരിക്കുന്നത് തന്റെ വിജയവും അങ്ങനെ തന്നെയായിരിക്കുമെന്നും ജോസ് ടോം കൂട്ടിച്ചേർത്തു. രണ്ടില ചിഹ്നമില്ലാതെ മത്സരിക്കുന്നത് കേരള കോൺഗ്രസിന് വലിയ തിരിച്ചടിയാകും.

രണ്ടില ചിഹ്നത്തെചൊല്ലിയുള്ള തർക്കം മുറുകിയതോടെ ഓട്ടോറിക്ഷ, കൈതച്ചക്ക, ഫുട്‌ബോൾ, ടോർച്ച് എന്നിവയിൽ ഏതെങ്കിലും ചിഹ്നം അനുവദിക്കണമെന്നായിരുന്നു ജോസ് ടോമിന്റെ അപേക്ഷ. അതിനിടെ, യുഡിഎഫിനൊപ്പം പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് പക്ഷം തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പ്രസ്താവിച്ചു.

പാലായിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ കൂവി വിളിച്ച് പി.ജെ ജോസഫിനെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് പ്രചാരണത്തിന് ഒറ്റക്കിറങ്ങാൻ പാർട്ടി തീരുമാനിച്ചത്. ജോസ് കെ മാണി വിഭാഗത്തിനെതിരായി പോലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും ജോസഫ് പക്ഷം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്