കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയോജകമണ്ഡലത്തില്‍ നാളെ വോട്ടെടുപ്പ്. 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. മാണി തുടര്‍ജയം നേടിയ പാലായില്‍ ലോക് സഭ തെരഞ്ഞെടുപ്പിലെ ആധിപത്യം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതേസമയം കേരളകോണ്‍ഗ്രസിലെ വിഭാഗീയതയും മാണി സി കാപ്പന്റെ സ്വീകാര്യതയും ജയം കൊണ്ടുവരുമെന്ന ഉറച്ചപ്രതീക്ഷയിലാണ് ഇടതുമുന്നണി. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുക എന്ന ലക്ഷ്യമാകും സ്ഥാനാര്‍ത്ഥികള്‍ക്ക്. ഞായറാഴ്ചയായതിനാൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള സന്ദർശനമായിരിക്കും എല്ലാവരും തെരഞ്ഞെടുക്കുക.
നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. അത്യാധുനിക സംവിധാനമുള്ള എം3 വോട്ടിങ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സാമഗ്രികള്‍ വിതരണം ചെയ്യുന്നത് ഇന്ന് രാവിലെ മുതല്‍ തന്നെ ആരംഭിക്കും. പാലാ കാർമൽ സ്കൂളിൽ നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പിന് അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളാണ് മണ്ഡലത്തിലുള്ളത് ഇവിടെ പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും. മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. സുരക്ഷയൊരുക്കാൻ കേന്ദ്രസേന അടക്കം എഴുന്നൂറോളം ഉദ്യോഗസ്ഥരെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്.
നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. അത്യാധുനിക സംവിധാനമുള്ള എം3 വോട്ടിങ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സാമഗ്രികള്‍ വിതരണം ചെയ്യുന്നത് ഇന്ന് രാവിലെ മുതല്‍ തന്നെ ആരംഭിക്കും. പാലാ കാർമൽ സ്കൂളിൽ നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പിന് അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളാണ് മണ്ഡലത്തിലുള്ളത് ഇവിടെ പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും. മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. സുരക്ഷയൊരുക്കാൻ കേന്ദ്രസേന അടക്കം എഴുന്നൂറോളം ഉദ്യോഗസ്ഥരെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്.