പാലക്കാട്: സമൂഹ മാധ്യമത്തിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ അഗളി പോലീസാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് നടപടി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷാഹിൻബാഗിൽ സമരം നടത്തുന്നവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തിലായിരുന്നു യുവാവിൻ്റെ വീഡിയോ. അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇന്ത്യ വിടുന്നതോടെ പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി. ഇയാൾക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Also Read: ഡൽഹി കലാപം: മരണസംഖ്യ 20; സൈന്യത്തെ ഇറക്കണമെന്ന് കെജ്രിവാൾ
സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: 'ഫേസ്ബുക്ക് ലൈക്ക് കൂട്ടുന്നതല്ലാതെ തോമസ് ഐസക് ഒന്നും ചെയ്യുന്നില്ല'; കുറ്റപ്പെടുത്തി സിപിഐ
സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് ഡിജിപി അറിയിച്ചു.
Also Read: അക്ഷയ 434 Lottery: അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിയ്ക്ക്