ആപ്പ്ജില്ല

പാലക്കാട് കാട്ടാന ചെരിഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ

പൈനാപ്പിളില്‍ സ്ഫോടകവസ്തു നിറച്ചു നല്‍കി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വ്യക്തമാക്കിയിരിക്കുന്നത്.

Samayam Malayalam 5 Jun 2020, 10:28 am
പാലക്കാട്։ മണ്ണാര്‍കാട് ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. തോട്ടം ജീവനക്കാരാനാണ് അറസ്റ്റിലായത്. നേരത്തെ മൂന്ന് പേർ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്. സ്വകാര്യകൃഷി ഭൂമിയിലെ തൊഴിലാളികളാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരാണ് സ്ഫോടകവസ്തു വച്ചത് എന്നാണ് കരുതുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് ഇവര്‍ കസ്റ്റഡിയിലായിരിക്കുന്നത്.
Samayam Malayalam പാലക്കാട് ചെരിഞ്ഞ ആന
പാലക്കാട് ചെരിഞ്ഞ ആന


Also Read : ലോകത്തെ കൊവിഡ് മരണനിരക്ക് നാല് ലക്ഷത്തിലേക്ക്: അമേരിക്കയിൽ കൊവിഡ് രോഗികൾ 20 ലക്ഷത്തിലേക്ക്

അതേസമയം, പൈനാപ്പിളില്‍ സ്ഫോടകവസ്തു നിറച്ചു നല്‍കി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വ്യക്തമാക്കിയിരിക്കുന്നത്.


രണ്ട് ആഴ്ച മുന്‍പാണ് ഗര്‍ഭിണിയായ ആനയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് വായില്‍ മുറിവുണ്ടാകുകയും അതെത്തുടര്‍ന്ന് ദിവസങ്ങളായി പുഴയില്‍ ഇറങ്ങി നില്‍ക്കുകയുമായിരുന്നു. ഭക്ഷണം കഴിക്കാതെ അവശയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

Also Read : പ്രതിദിനം പതിനായിരത്തോടടുത്ത് രാജ്യത്ത് കൊവിഡ് കേസുകള്‍; 273 മരണം

സൈലന്റ് വാലി പ്രദേശത്ത് കര്‍ഷകര്‍ പന്നിശല്യം ഒഴിവാക്കുന്നതിന് ഇത്തരത്തില്‍ പടക്കം വച്ച് കെണി ഒരുക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്