ആപ്പ്ജില്ല

പാലക്കാട് എട്ട് കോടിയുടെ ഹാഷിഷുമായി യുവതി പിടിയിൽ

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവതി അറസ്റ്റിലായത്

Samayam Malayalam 8 Oct 2018, 1:21 pm
പാലക്കാട്: രണ്ട് കിലോഗ്രാം ഹാഷിഷുമായി യുവതിയെ പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. ഏകദേശം എട്ട് കോടി രൂപ വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചത്. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശി സിന്ധുജ(21)യാണ് എക്സൈസിൻെറ പിടിയിലായത്.
Samayam Malayalam Hashish


ഒമാനിലേക്ക് കടത്താൻ വേണ്ടിയാണ് ഹാഷിഷ് കേരളത്തിലെത്തിച്ചത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് യുവതി ഹാഷിഷുമായി എത്തിയത്. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് സംഘം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ പരിശോധന നടത്തുകയായിരുന്നു.

തോൾബാഗിൽ പ്ലാസ്റ്റിക് സഞ്ചികളിലാക്കിയാണ് ഹാഷിഷ് കൊണ്ടുവന്നത്. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടിയാണ് ഇത് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിക്ക് ഹാഷിഷ് കടത്തുന്നതിന് ഒരു ലക്ഷം രൂപയാണ് പ്രതിഫലം ലഭിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.രാകേഷ്, വി.രജനീഷ്, ടി.രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഹാഷിഷ് പിടിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്