ആപ്പ്ജില്ല

ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ മകൾ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

ഷിഹാബുദ്ദീനും ആയിഷയും പതിനാല് വർഷങ്ങൾ കാത്തിരുന്ന ശേഷമുണ്ടായ കുഞ്ഞായിരുന്നു മിൻഹ. ബക്കറ്റിൽ കിടക്കുന്നത് കണ്ട ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Samayam Malayalam 15 Sept 2019, 12:54 pm
മണ്ണാർക്കാട്: ബക്കറ്റിൽ നിറച്ചിരുന്ന വെള്ളത്തിൽ വീണ് രണ്ടു വയസുകാരി മരിച്ചു. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പിൽ ഷിഹാബുദ്ദീൻ -ആയിഷ ദമ്പതിമാരുടെ മകൾ മിൻഹ ഫാത്തിമയാണ് മരിച്ചത്. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്.
Samayam Malayalam infant dead


14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഷിഹാബുദ്ദീനും ഭാര്യ ആയിഷക്കും കുഞ്ഞ് ജനിച്ചത്. സ്‌കൂൾ ബസ് ദ്രവരാണ് ഷിഹാബുദ്ദീൻ. ഇന്നലെ വൈകുനേരം കുഞ്ഞിനെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളം നിറച്ച ബക്കറ്റിൽ കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഭവാനിയമ്മ എന്ന 62കാരി ജന്മം നൽകിയ മകൻ വെള്ളം നിറച്ച ബക്കറ്റിൽ വീണ് മരിച്ചിരുന്നു. രണ്ടു വിവാഹങ്ങൾ കഴിച്ചിരുന്ന ഭവാനിയമ്മ മക്കളില്ലാതിരുന്നതിനെ തുടർന്ന് കൃത്രിമ ഗർഭധാരണത്തിലൂടെയാണ് ആൺകുഞ്ഞിന് ജൻമം നൽകിയത്. മകന്റെ മരണശേഷം കുട്ടികളെ പഠിപ്പിച്ച് ജീവിച്ച ഭവാനിയമ്മ 76 ാം വയസിൽ മരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്