ആപ്പ്ജില്ല

ഭാര്യാമാതാവിനെ വെട്ടികൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

Samayam Malayalam 26 Sept 2018, 1:40 pm
കൊച്ചി: ഭാര്യമാതാവിനെ വെട്ടികൊലപ്പെടുത്തിയ കേസ്സില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. വേങ്ങൂര്‍ പ്രളയക്കാട് കരയിര പുലുക്കുടി വീട്ടില്‍ പൗലോസ് ഭാര്യ ഏലിയാമ്മ(73) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. ഏലിയാമ്മയുടെ മകളുടെ ഭര്‍ത്താവായ പ്രതി കടമ്പക്കാട വീട്ടില്‍ പൗലോസ് (54) എന്നയാളെയാണ് പറവൂര്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി II ജഡ്ജി എ.വി.രാജു ജീവപര്യന്തം കഠിനതടവിനും 50000/- രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. 2016 ഒക്ടോബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Samayam Malayalam murder


ഭാര്യ ലിസ്സിയുടേയും മാതാവായ ഏലിയാമ്മയുടേയും ഉടമസ്ഥതയിലുള്ള വീടും സ്ഥലവും തന്റെ പേരിലേക്ക് ആധാരം ചെയ്തു കൊടുക്കാത്തതിലുള്ള വിരോധംമൂലം പൗലോസ് എന്നും വഴക്കായിരുന്നു. ഇത് കാണിച്ച് ഏലിയാമ്മ കുറുപ്പം പടി പോലീസില്‍ പരാതി നല്‍കി. ഇതോടെ പൗലോസും ഭാര്യയും വാടകവീട്ടിലേക്ക് മാറി. തുടര്‍ന്നും ദിവസവും ഭാര്യവീട്ടിലെത്തി അയാള്‍ വഴക്കുണ്ടാക്കിയിരുന്നു.

ഇറച്ചിവെട്ടുകാരനും ടാപ്പിംഗ് തൊഴിലാളിയുമാണ് പ്രതി. ഇറച്ചിവെട്ടുന്ന കത്തിയുമായെത്തി ഒരുദിവസം വഴക്കുണ്ടാക്കി. തുടര്‍ന്ന് ഏലിയാമ്മയുടെ വീടിന് സമീപത്തുള്ള റബര്‍തോട്ടത്തില്‍ മറഞ്ഞിരുന്നു. ഏലിയാമ്മ പുറത്തിറങ്ങിയ തക്കം നോക്കി ഏലിയാമ്മയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 25-ഓളം സാക്ഷികളെ വിസ്തരിച്ചതിനുശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കുറുപ്പംപടി എസ്‌ഐ എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്ന അന്വേഷണം നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്