തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങി. മുസ്ലിം ലീഗ് നേതാക്കളുമായാണ് ആദ്യം ചർച്ച നടന്നത്. നിലവിലുള്ള രണ്ട് സീറ്റിനേക്കാൾ ഒരു സീറ്റ് അധികം വേണമെന്നാണ് ചർച്ചയിൽ ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ചർച്ചയ്ക്ക് ശേഷം പറഞ്ഞു. നിലവിൽ ലീഗ് മൂന്ന് സീറ്റുകളും കേരള കോൺഗ്രസ് (എം) രണ്ട് സീറ്റുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
കേരള കോൺഗ്രസും, ലീഗും കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതിനോട് കോൺഗ്രസിന് അനുകൂല നിലപാടല്ലെന്നാണ് സൂചന. പൊന്നാനിക്കും മലപ്പുറത്തിനും പുറമെ വടകരയോ വയനാടോ വേണമെന്നാണ് ലീഗിൻെറ ആവശ്യം. കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത്.
കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന് ഇടുക്കി സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ യു.ഡി.എഫിലെ സീറ്റ് വിഭജനം വീണ്ടും സങ്കീർണമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
25 വർഷത്തോളമായി യുഡിഎഫിനൊപ്പം തുടരുന്ന കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന് സീറ്റിന് അവകാശമുണ്ടെന്ന് അനൂപ് ജേക്കബ് പറഞ്ഞു. സീറ്റില്ലാതെ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പാർലമെൻറ് തിരഞ്ഞെടുപ്പിലെങ്കിലും അർഹമായ പരിഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസും, ലീഗും കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതിനോട് കോൺഗ്രസിന് അനുകൂല നിലപാടല്ലെന്നാണ് സൂചന. പൊന്നാനിക്കും മലപ്പുറത്തിനും പുറമെ വടകരയോ വയനാടോ വേണമെന്നാണ് ലീഗിൻെറ ആവശ്യം. കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത്.
കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന് ഇടുക്കി സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ യു.ഡി.എഫിലെ സീറ്റ് വിഭജനം വീണ്ടും സങ്കീർണമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
25 വർഷത്തോളമായി യുഡിഎഫിനൊപ്പം തുടരുന്ന കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന് സീറ്റിന് അവകാശമുണ്ടെന്ന് അനൂപ് ജേക്കബ് പറഞ്ഞു. സീറ്റില്ലാതെ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പാർലമെൻറ് തിരഞ്ഞെടുപ്പിലെങ്കിലും അർഹമായ പരിഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.