കൊച്ചി: സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫുട്പാത്തിൽ അടക്കം കൊടിതോരണങ്ങൾ സ്ഥാപിച്ച സിപിഎമ്മിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് ആരംഭിക്കുന്നത്.
രാഷ്ട്രീയ പാർട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ? ഇതാണോ കേരളം അഭിമാനിക്കുന്ന നിയമ വ്യവസ്ഥയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് പാർട്ടി സമ്മേളനത്തിന്റെ പേരിൽ കൊച്ചിയിലെ പാതയോരങ്ങളിൽ കൊടി തോരണങ്ങൾ സ്ഥാപിച്ച കാര്യം പരാമർശിച്ചത്.
ജീവൻ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ ഇത്തരത്തിലുള്ള അനധികൃത കൊടികളും തോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് അവസാനിപ്പിക്കുകയുള്ളോയെന്ന് കോടതി ചോദിച്ചു. ഇത്തരം വിഷയങ്ങളിൽ വിമർശനം ഉന്നയിക്കുമ്പോൾ താൻ മറ്റൊരു പാർട്ടിയുടെ വക്താവായി സമൂഹമാധ്യമങ്ങളിൽ ചിത്രീകരിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കൊടിതോരണങ്ങൾ ഫുട്പാത്തിലും മീഡിയനിലും കെട്ടുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്ന് കോടതി പറഞ്ഞു. പാർട്ടി നിയമ ലംഘനങ്ങൾ നടത്തുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും കോടതി പറഞ്ഞു .
രാഷ്ട്രീയ പാർട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ? ഇതാണോ കേരളം അഭിമാനിക്കുന്ന നിയമ വ്യവസ്ഥയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് പാർട്ടി സമ്മേളനത്തിന്റെ പേരിൽ കൊച്ചിയിലെ പാതയോരങ്ങളിൽ കൊടി തോരണങ്ങൾ സ്ഥാപിച്ച കാര്യം പരാമർശിച്ചത്.
ജീവൻ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ ഇത്തരത്തിലുള്ള അനധികൃത കൊടികളും തോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് അവസാനിപ്പിക്കുകയുള്ളോയെന്ന് കോടതി ചോദിച്ചു. ഇത്തരം വിഷയങ്ങളിൽ വിമർശനം ഉന്നയിക്കുമ്പോൾ താൻ മറ്റൊരു പാർട്ടിയുടെ വക്താവായി സമൂഹമാധ്യമങ്ങളിൽ ചിത്രീകരിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കൊടിതോരണങ്ങൾ ഫുട്പാത്തിലും മീഡിയനിലും കെട്ടുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്ന് കോടതി പറഞ്ഞു. പാർട്ടി നിയമ ലംഘനങ്ങൾ നടത്തുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും കോടതി പറഞ്ഞു .