ആപ്പ്ജില്ല

ഭൂമിയിടപാട്: അന്വേഷണം നിഷ്‍‍പക്ഷമല്ലെങ്കിൽ ഇടപെടുമെന്ന് വൈദികസമിതി

ഭൂമിയിടപാടിൽ ആലഞ്ചേരിയുടെ വീഴ്ച വത്തിക്കാൻ മനസിലാക്കി

Samayam Malayalam 23 Jun 2018, 9:37 am
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ പദവികളിൽ നിന്ന് അതിരൂപതാധ്യക്ഷൻ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നീക്കിയ നടപടിയെ സ്വാഗതം ചെയ്ത് വൈദികസമിതി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി പാലക്കാട് രൂപതാധ്യക്ഷൻ മാര്‍ ജേക്കബ് മനത്തോടത്തിനെ വത്തിക്കാൻ നിയമിച്ചിരുന്നു. ഭൂമിയിടപാടിൽ ആലഞ്ചേരിയുടെ വീഴ്ച വത്തിക്കാന് വ്യക്തമായെന്നും അധികാരം വെട്ടിക്കുറച്ചത് അതിന്‍റെ ഭാഗമാണെന്നും ഫാ. കുര്യാക്കോട് മുണ്ടാടൻ വ്യക്തമാക്കി.
Samayam Malayalam alencherry


വിഷയത്തിൽ വത്തിക്കാൻ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരണം. എന്നാൽ അന്വേഷണം നിഷ്പക്ഷമല്ലെങ്കിൽ ഇടപെടുമെന്നും വൈദികസമിതി വ്യക്തമാക്കി.

അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ‍, അഡ്മിനിസ്ട്രേറ്റർ പദവിയിൽ മാർ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികൾ കൈമാറാൻ വത്തിക്കാനിൽ നിന്നു തീരുമാനിക്കുകയായിരുന്നു. മാർ മനത്തോടത്തിന്‍റെ നിയമനം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അതേസമയം, മാർ ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തു തുടരും. സഹായമെത്രാൻമാരായി മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരും തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കു മാത്രമായിരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്