ആപ്പ്ജില്ല

രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

അന്വേഷണ വിധേയമായി രഹന ഫാത്തിമയെ ബിഎസ്എൻഎൽ സസ്‌പെൻഡ് ചെയ്തിരുന്നു

Samayam Malayalam 3 Dec 2018, 5:49 pm
പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന കേസിൽ റിമാൻഡിൽ കഴിയുകയാണ് രഹന ഫാത്തിമ ഇപ്പോൾ . പത്തനംതിട്ട ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നത്.
Samayam Malayalam rehana fathima


രഹന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്നാല്‍ ജയിലിൽ എത്തി രഹനയെ ചോദ്യം ചെയ്യാൻ കോടതി പോലീസിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് സംഘം കൊട്ടാരക്കര ജയിലിലെത്തി രഹനയെ ചോദ്യം ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്ന് പറയപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ രഹനയെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്.

അതേസമയം കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹനയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ബിഎസ്എൻഎല്ലിന്റെ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നീഷ്യൻ‌ ആയി ജോലി ചെയ്യുകയായിരുന്നു രഹന. നേരത്തേ ഇതേ വിഷയത്തില്‍ ബിഎസ്എൻഎല്ലിന്റെ രവിപുരം ഓഫിസില്‍ നിന്നും പാലാരിവട്ടം ഓഫീസിലേക്ക് രഹനയെ സ്ഥലം മാറ്റിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്