പത്തനംതിട്ട: ലോക റെക്കോര്‍ഡിൽ ഇടംപിടിച്ച് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കൽ കോളേജിലെ ക്രിസ്തുശിൽപം. ലോകത്തിലെ ഏറ്റവും ഉയരുമുള്ളതും മൂന്ന് ലോഹത്തിൽ നിര്‍മ്മിച്ചതുമായ ക്രിസ്തുശിൽപമാണ് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചിരിക്കുന്നത്.
Also Read: ആലപ്പുഴയിൽ അപകടങ്ങൾ കുറയുന്നു; കണക്കുകൾ ഇങ്ങനെ!
ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ രണ്ട് വര്‍ഷം മുൻപാണ് 368 സെൻ്റിമിറ്റര് ഉയരവും 2400 കിലോ ഭാരവുമുള്ള ക്രിസ്തുശിൽപം സ്ഥാപിക്കുന്നത്. 'സുഖപ്പെടുത്തുന്ന ക്രിസ്തു' എന്ന സങ്കൽപ്പത്തിലാണ് ശിൽപം. ഒന്നര വർഷം കൊണ്ട് 3 ഘട്ടമായി നിര്‍മ്മിച്ച ക്രിസ്തുശിൽപത്തിൻ്റെ ശിൽപി തോട്ടത്തിൽ ബാലകൃഷ്ണൻ ആചാരി ആണ്. ആദ്യം സിമൻറ് കൊണ്ട് ശിൽപം നിര്‍മ്മിച്ചശേഷം അതിനുമുകളിൽ ചെമ്പ് ,വെളുത്തീയം, നാകം എന്നീ മൂന്ന് ലോഹങ്ങൾ ഉപയോഗിച്ച് രണ്ട് ഇഞ്ച് ഘനത്തിൽ പൊതിഞ്ഞ് എടുക്കുകയായിരുന്നു.
Also Read: ഇന്ത്യയിലെ ആദ്യത്തെ ISO 9001: 2015 ഓട്ടോ!! ആലുവയിലെ ശ്രീകാന്തിൻ്റെ 'ഹലോ ഓട്ടോ ബഡ്ഡി'!!
മൂന്ന് ലോഹങ്ങളിൽ നിർമ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമാണ് തിരുവല്ലയിൽ സ്ഥാപിച്ചിരിക്കുന്നത്. ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുശില്പത്തിന് 125 അടി ഉയരമുണ്ടെങ്കിലും കോൺക്രീറ്റിൽ ആണ് നിർമ്മാണം. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സൽ റിക്കോർഡ് ഫോറം അധികൃതര്‍ സാക്ഷ്യപത്രം കൈമാറി.
Also Read: ഇടപ്പള്ളി പള്ളിയിൽ നേര്‍ച്ചയായി വെള്ളക്കുതിര!! ലേലത്തിൽ സ്വന്തമാക്കി പാലാരിവട്ടം സ്വദേശി!