കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. കട്ടപ്പന സ്വദേശി ജേക്കബ് തോമസ് (62) ആണ് മരിച്ചത്. എച്ച് വൺ എൻ വൺ ബാധിച്ച് ആശുപത്രിയിൽ എത്തിയ ജേക്കബിനെ ആശുപത്രിയിൽ വെന്റിലേറ്റർ ഇല്ലാത്തതിനാൽ മടക്കിയയച്ചുവെന്നാണ് പരാതി. രോഗിയേയുംകൊണ്ട് സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും അവിടെയും വെന്റിലേറ്റർ ഒഴിവില്ലായിരുന്നു. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു.
കാരിത്താസ്, മാതാ ആശുപത്രിയിലെ ഡോക്ടർമാരും ചികിത്സ നിഷേധിച്ചതായി മരിച്ചയാളുടെ മകൾ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. രോഗി മരിച്ചതിനെത്തുടർന്ന് ആശുപത്രി പിആർഒയെ ബന്ധുക്കൾ മർദ്ദിച്ചെന്നും പരാതിയുണ്ട്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മരിച്ചയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
കാരിത്താസ്, മാതാ ആശുപത്രിയിലെ ഡോക്ടർമാരും ചികിത്സ നിഷേധിച്ചതായി മരിച്ചയാളുടെ മകൾ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. രോഗി മരിച്ചതിനെത്തുടർന്ന് ആശുപത്രി പിആർഒയെ ബന്ധുക്കൾ മർദ്ദിച്ചെന്നും പരാതിയുണ്ട്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മരിച്ചയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.