കൊച്ചി: കൊച്ചിയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മെട്രോയിലേയ്ക്കുള്ള പവൻദൂത് ബസ് സർവീസിന് തുടക്കം. കൊച്ചി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ വി ജെ കുര്യൻ പവൻ ദൂത് ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
വൈദ്യുതിയിലാണ് ബസുകൾ പൂർണമായും പ്രവർത്തിക്കുന്നത്.
Also Read: തൃശൂര്‍ കോര്‍പ്പറേഷന്‍: സിപിഐഎമ്മിലെ അജിത ജയരാജൻ പുതിയ മേയർ
രാവിലെ അഞ്ചുമണി മുതൽ വിമാനത്താവളത്തിന്റെ ടെർമിനൽ-1, ടെർമിനൽ-2 എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള പോയിന്റുകളിൽ നിന്ന് ബസ് സർവീസ് പുറപ്പെടും. രാവിലെ 5.40 മുതൽ ആലുവയിൽ മെട്രോ സ്‌റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേയ്ക്കും സർവീസ് ഉണ്ടാകും. രാത്രി പത്തിനാണ് അവസാന സർവീസ്.
Also Read: ശിവരാത്രി: ആലുവയിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം
പവൻദൂത് ബസിൽ മുപ്പത് സീറ്റുകൾ, ലഗേജ് സ്ഥലം എന്നിവയുണ്ട്. ആദ്യ ഘട്ടമായി രണ്ട് ബസ്സുകളാണ് സർവീസ് നടത്തുക. നാൽപ്പത് മിനിട്ട് ഇടവേളകളിൽ വിമാനത്താവളത്തിൽ നിന്ന് ആലുവ മെട്രോ സ്‌റ്റേഷനിലേയ്ക്കും തിരിച്ചും തുടർച്ചയായി ബസ് സർവീസ് ഉണ്ടാകും. 50 രൂപയാണ് ഒറ്റയാത്രയ്ക്കുള്ള നിരക്ക്.
Also Read: ഇടുക്കിയിലെ മിടുക്കരായ നായ്ക്കൾക്ക് പുതിയ വാഹനം; സഞ്ചാരത്തിന് മഹീന്ദ്ര എസ്‍യുവി!